കോട്ടയം: എംസി റോഡില്‍ പാറോലിക്കലിനു സമീപമുള്ള വലിയ കുഴി യാത്രക്കാരുടെ നടുവൊടിക്കുന്നു. മഴക്കാലം ശക്തമായതോടെയാണ് ഇവിടെ രൂപപ്പെട്ട ചെറിയ കുഴികള്‍ വലിയ കുഴിയായി മാറിയത്. കോട്ടയം മുതല്‍ ഏറ്റുമാനൂര്‍ വരെ എംസി റോഡില്‍ നിറയെ കുഴികളായിരുന്നു. കഴിഞ്ഞയാഴ്ച കോട്ടയം മുതല്‍ തെള്ളകം വരെയുള്ള ഭാഗത്തെ കുഴികള്‍ പൊതുമരാമത്ത് അധികൃതര്‍ അടച്ചിരുന്നു. എന്നാൽ പാറോലിക്കല്‍ ഭാഗത്തെ കുഴികള്‍ അടച്ചിട്ടില്ല.

മഴ പെയ്യുമ്പോള്‍ കുഴിയുള്ള ഭാഗത്ത് വലിയ വെള്ളക്കെട്ടും രൂപപ്പെടാറുണ്ട്. വാഹനങ്ങള്‍ ഇവിടെത്തുമ്പോള്‍ കുഴി ഒഴിവാക്കുന്നതിന് പെട്ടെന്ന് റോഡിന്‍റെ മറുവശത്തേക്ക് ക‌ടന്നാണു പോകുന്നത്. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ലോറികള്‍ ഉള്‍പ്പെടെയുള്ളവ പെട്ടെന്ന് റോഡിന്‍റെ മറുവശത്തേക്ക് തിരിയുമ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടാറുണ്ട്. കുഴിയില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതിനാല്‍ കുഴിയുടെ വലിപ്പവും ആഴവും അറിയാതെ വാഹനങ്ങള്‍ കുഴിയില്‍ച്ചാടിയും അപകടങ്ങളുണ്ടാകുന്നു.

രാത്രിയിൽ കുഴി ശ്രദ്ധയില്‍പ്പെടാതെ നിരവധി വാഹനങ്ങള്‍ കുഴിയില്‍ ചാടുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ചില വാഹനങ്ങള്‍ കുഴികൾ വകവയ്ക്കാതെ ചീറിപ്പാഞ്ഞു പോകുന്നതും അപകടമുണ്ടാക്കുന്നുണ്ട്. എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി കുഴികളടച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരും. തിരക്കേറിയ റോഡിലെ കുഴികളടയ്ക്കാന്‍ അധികൃതര്‍ കാട്ടുന്ന നിസംഗതയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.