പാറമ്പുഴ: പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരേ പരാതി ഉയരുന്നു. പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാതെയാണു പുതിയ കെട്ടിട നിര്‍മാണമെന്ന് രോഗികളും ജീവനക്കാരും. കഴിഞ്ഞദിവസം രോഗിയുമായെത്തിയ ആംബുലന്‍സിന് ആശുപത്രി പരിസരത്ത് എത്താന്‍ സാധിക്കാതെ റോഡില്‍ ഏറെനേരം കാത്തുകിടക്കേണ്ടിവന്നു.

ഇതേസമയം ആശുപത്രി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ആശുപത്രിയുടെ ആംബുലന്‍സ് പുറത്തിറക്കാനും സാധിച്ചില്ല. പുതിയ കെട്ടിട നിര്‍മാണം അശാസ്ത്രീയമാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. പാര്‍ക്കിംഗിന് സൗകര്യമൊരുക്കാതെയുള്ള പുതിയ കെട്ടിട നിര്‍മാണം ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ആശുപത്രി ജീവനക്കാര്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ല. ഇടുങ്ങിയ പ്രധാനവാതിലും വാഹനഗതാഗതത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നാല് ഡോക്ടര്‍മാരുള്ള പാറമ്പുഴ പിഎച്ച്‌സിയില്‍ നിരവധി രോഗികളാണ് ദിവസവും എത്തുന്നത്. പാര്‍ക്കിംഗ് സൗകര്യം ഒരുക്കി കെട്ടിട നിര്‍മാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.