കുറിച്ചി: പഞ്ചായത്തിലെ യുവരശ്മി കലുങ്കിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. ജോബ് മൈക്കിള്‍ എംഎല്‍എയുടെ ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കലുങ്ക് നിര്‍മിക്കുന്നത്.

പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലെ ജനങ്ങള്‍ക്കും കുറിച്ചി ഹോമിയോ കോളജ്, പാത്താമുട്ടം എന്‍ജിനിയറിംഗ് കോളജ് എന്നിവിടങ്ങളിലേക്കും പനച്ചിക്കാട്, വാകത്താനം, ഞാലിയാകുഴി തുടങ്ങിയ പ്രദേശങ്ങളിലേക്കും സഞ്ചരിക്കുന്ന ആളുകള്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ വഴി. അപ്രോച്ച് റോഡിന്‍റെ നിര്‍മാണവും ഓടയുടെ പൂര്‍ത്തീകരണവുമാണ് ഇനി നടക്കേണ്ടത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന സാഹചര്യത്തില്‍ അപ്രോച്ച് റോഡുകളുടെ നിര്‍മാണം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുകയാണെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു. വലിയ ഭാരവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ റോഡിലൂടെ കടത്തിവിടുന്നുണ്ട്. ശക്തമായ മഴ തുടരുന്നില്ലെങ്കില്‍ അപ്രോച്ച് റോഡുകള്‍ ബലപ്പെടുത്തിക്കൊണ്ട് പൂര്‍ണതോതില്‍ വാഹന ഗതാഗതം ഒരാഴ്ചകൊണ്ട് അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സുജാത സുശീലന്‍ പറഞ്ഞു.

കലുങ്ക് നിര്‍മാണത്തോടൊപ്പം ഓടനിര്‍മാണവും അപ്രോച്ച് റോഡ് ഉയര്‍ത്തലും സാധ്യമായതോടെ പഴയ കലുങ്കിന്‍റെ പടിഞ്ഞാറു ഭാഗത്തെ വെള്ളക്കെട്ടിനും ഗതാഗതം തടസത്തിനും ശാശ്വത പരിഹാരമാകുമെന്നാണു പ്രതീക്ഷ. കലുങ്കിന്‍റെ അടിഭാഗം ആഴം കൂട്ടി നിര്‍മിച്ച് ചെലാറ കൂമ്പാടി തോട്ടിലെ ഒഴുക്ക് സുഗമമാക്കിയതിനാല്‍ ആറാം വാര്‍ഡിലെ ചേലച്ചിറ നഗറിലെ വെള്ളക്കെട്ടിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.