പെരുവന്താനം: വായനാദിനത്തെ വ്യത്യസ്തമാക്കി പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളജ്. ഡിജിറ്റൽ ലൈബ്രറിയുടെ കാലത്ത് ആധുനിക ലൈബ്രറിക്കൊപ്പം ഹ്യൂമൻ ലൈബ്രറിയും കോളജിൽ ആരംഭിച്ചു.

തിരക്കുപിടിച്ച ആധുനിക യുഗത്തിൽ എല്ലാത്തിനും വിവരസാങ്കേതികവിദ്യയില്‍ അഭയം തേടുമ്പോൾ ഈ നാടിനെ അറിഞ്ഞവർ തങ്ങളുടെ അനുഭവങ്ങളിൽനിന്നു ലഭ്യമായ വിവരങ്ങൾ വിദ്യാർഥികളുമായി പങ്കുവയ്ക്കുന്നതിന് കോളജിൽ ആഴ്ചയിൽ മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിൽ എത്തുന്നു.

നിശ്ചിത സമയം അവരുടെ അനുഭവ പരിചയങ്ങളിലും പൂര്‍വികരില്‍നിന്നു പകർന്നു ലഭിച്ച അറിവുകളും വിദ്യാർഥികൾക്ക് വാമൊഴിയായി പകർന്നു നൽകും. ഓരോ വിദ്യാർഥിക്കും പരമാവധി 15 മിനിറ്റ് ഓരോ ഹ്യൂമൻ ലൈബ്രറിയും ഉപയോഗപ്പെടുത്താം. സമീപത്തുള്ള സ്കൂൾ വിദ്യാർഥികൾക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ഈ സംവിധാനം വിപുലപ്പെടുത്തുമെന്ന് കോളജ് ചെയര്‍മാന്‍ ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ. ആന്‍റണി ജോസഫ് കല്ലമ്പള്ളി, പ്രോഗ്രാം കൺവീനർ ബോബി കെ. മാത്യു എന്നിവർ അറിയിച്ചു.

ഈ നാടിന്‍റെ പൈതൃകങ്ങൾ, പാരമ്പര്യങ്ങൾ, കുടിയേറ്റങ്ങൾ, മലയോര റെയിൽവേ, പ്ലാന്‍റേഷനുകൾ, പഴയകാല പ്രകൃതിദുരന്തങ്ങൾ, ഇതര ഗതാഗത മാർഗങ്ങൾ, പൗരാണികമായ ഈ നാടിന്‍റെ ഐതിഹ്യങ്ങള്‍ എന്നീ മേഖലകളിലായിരിക്കും കേന്ദ്രീകരിച്ചിരിക്കുന്നത്. വരും നാളുകളിൽ കൂടുതൽ ഹ്യൂമൻ ലൈബ്രറികൾ ഉപയോഗപ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി ലൈബ്രറിയുടെ ഒരു ഭാഗം മാറ്റി വച്ചിരിക്കുകയാണ്.

അന്യമാകുന്ന മാനസിക ബന്ധങ്ങളുടെ ഒരു പുനർ വായനയും ഈ പദ്ധതി ലക്ഷ്യമിടുന്നു. സുനില്‍ സെബാസ്റ്റ്യന്‍, റെജിമോന്‍ ചെറിയാന്‍, പാര്‍വതി എന്നിവരാണ് റിസോഴ്സ് പേഴ്സണ്‍സ്. തുടന്ന് വിദ്യാര്‍ഥികള്‍ക്കായി ബുക്ക്‌ റിവ്യൂ മത്സരങ്ങളും സംഘടിപ്പിച്ചു.