മുണ്ടക്കയം ഈസ്റ്റ്‌: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ മുണ്ടക്കയം മുപ്പത്തഞ്ചാംമൈലിൽ മെഡിക്കൽ ട്രസ്റ്റ് ജംഗ്ഷനും മരുതുംമൂടിനുമിടയിൽ അപകടങ്ങൾ പതിവാകുന്നു. സ്ഥിരം അപകട മേഖലയായ ഇവിടെ റോഡിന്‍റെ വശത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

മരുതുംമൂടിന് താഴ്ഭാഗം വരെ ഏതാനും മാസങ്ങൾക്ക് മുമ്പ് ദേശീയപാതാ വിഭാഗം ക്രാഷ് ബാരിയർ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇതിന് താഴേക്കുള്ള ഭാഗങ്ങളിൽ മെഡിക്കൽ ട്രസ്റ്റ് ജംഗ്ഷൻ വരെയുള്ള റോഡിന്‍റെ വശങ്ങളിൽ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ല. കഴിഞ്ഞ ദിവസം ഇവിടെ നിയന്ത്രണംവിട്ട വാഹനം സമീപത്തെ കൈതത്തോട്ടത്തിലേക്ക് മറിഞ്ഞിരുന്നു. വാഹനത്തിലുള്ള യാത്രക്കാർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ശബരിമല സീസണിലും സമാനമായ രീതിയിൽ ഈ ഭാഗത്ത് വാഹനങ്ങൾ മറിഞ്ഞ് അപകടമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഈ ഭാഗത്ത് നിയന്ത്രണംവിട്ട ലോറി 200 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കൽ ട്രസ്റ്റ് റോഡിൽ പതിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്.

മഴക്കാലമാകുന്നതോടെ ദേശീയപാതയിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് പിടിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയും കുഴിയിലേക്ക് മറിയുകയുമാണ് പതിവ്. അടിയന്തരമായി ഈ മേഖലയിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ അധികാരികൾ തയാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.