കുറവിലങ്ങാട്: ഈ വെള്ളം ആരെങ്കിലും ഒന്ന് മാറ്റിയൊഴുക്കിയിരുന്നെങ്കിൽ? സയൻസ് സിറ്റിക്കടുത്ത് എത്തുന്നവരൊക്കെ ഉയർത്തുന്ന ഒരു ചോദ്യമോ ആഗ്രഹമോ ആയിരിക്കാമിത്.

ഗതാഗതതിരക്കേറിയ എംസി റോഡിൽ സയൻസ് സിറ്റിയുടെ പ്രവേശനകവാടങ്ങളിലൊന്നിന് മുമ്പിലുള്ള വെള്ളക്കെട്ടാണ് പ്രതിസന്ധിയുയർത്തുന്നത്. സയൻസ് സിറ്റിയുടെ മുൻഭാഗത്തുള്ള ഓടയിലൊഴുകേണ്ട വെള്ളമാണ് റോഡിൽ നിരന്നൊഴുകി പ്രതിസന്ധി സൃഷ്ടിക്കുന്നത്. റോഡിൽനിന്ന് വെള്ളം ഓടയിലെത്താൻ ഒരു വഴിയൊരുക്കിയാൽ തീരുന്ന പ്രശ്‌നമേയുള്ളൂവെങ്കിലും ഇതിന് നേതൃത്വം നൽകാൻ ആരും തയാറല്ല.

സയൻസ് സിറ്റിക്ക് സമീപത്തെ ഓടയിലെ കല്ലും മണ്ണും നീക്കിയാൽ വെള്ളം ഒഴുകി ഓടയിലെത്തും. ഇതോടെ പ്രശ്‌നപരിഹാരവുമാകും. റോഡരികിലെ കാടും പള്ളയും നീക്കാനുള്ള നടപടികളുമുണ്ടാകേണ്ടതുണ്ട്.