ചെമ്പ്: ചെമ്പ് പഞ്ചായത്ത് ഒൻപതാം വാർഡിൽ തേരാറ്റുപുഴ ഭാഗത്ത് സ്വകാര്യവ്യക്തി പാടം അനധികൃതമായിമണ്ണിട്ട് നികത്തിയതിനെത്തുടർന്ന് പത്തു കുടുംബങ്ങൾ വെള്ളക്കെട്ട് ദുരിതത്തിലായി.

മിച്ചഭൂമി പതിച്ചു കിട്ടിയ പത്തു കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് ചെറിയ മഴ പെയ്താൽപോലും വീടും പരിസരവും വെള്ളത്തിൽ മുങ്ങുകയാണ്. കൃഷിഭവൻ,പഞ്ചായത്ത്, വില്ലേജ് അധികൃതരുടെ അനുമതിയില്ലാതെയാണ് പാടം നികത്തിയതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

വെള്ളക്കെട്ട് നീക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് കിസാൻ സഭ മേഖലാ സെക്രട്ടറി കെ.ജി. അശോക് കുമാർ ആവശ്യപ്പെട്ടു.