കുമരകം: കുമരകം പഞ്ചായത്തിലെ ഇടവട്ടം-കുമ്പളന്ത്ര-പരുവത്ര പാടശേഖരത്തിലെ ഭരണസമിതി പിരിച്ചുവിട്ട കോട്ടയം പുഞ്ച സ്പെഷൽ ഓഫീസറുടെ ഉത്തരവ് ജില്ലാ കളക്ടർ റദ്ദാക്കി. പഞ്ചായത്ത് പ്രസിഡന്‍റ് ധന്യാ സാബുവിന്‍റെയും കുമരകം കൃഷി ഓഫീസർ ആൻ സ്നേഹ ബേബിയുടെയും മേൽനോട്ടത്തിൽ നടത്തിയ കർഷകരുടെ പൊതുയോഗത്തിൽ പിരിച്ചുവിട്ട ഭരണസമിതിക്ക് വീണ്ടും അധികാരം നൽകി.

വിരിപ്പു കൃഷി ഇറക്കാൻ മോട്ടോർ പ്രവർത്തിപ്പിച്ച് കഴിവതും വേഗം നിലം ഒരുക്കുന്നതിനുള്ള ജോലികൾ ചെയ്യണമെന്നും പാടത്തെ ജലനിരപ്പ് ക്രമീകരിക്കണമെന്നും പാടത്ത് തിങ്ങിനിറഞ്ഞ പോള നശിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനും കർഷക യോഗം തീരുമാനിച്ചു.

പുറംബണ്ടിന്‍റെ അറ്റകുറ്റപ്പണികൾക്കായി പൂഴിമണ്ണ് ഇറക്കി നൽകാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് യോഗത്തെ അറിയിച്ചു. ഇരുപ്പൂകൃഷി നടത്തുമ്പോൾ ഒരു കൃഷിക്ക് മൂപ്പു കുറഞ്ഞ വിത്ത് ഉപയോഗിക്കണമെന്ന് കൃഷി ഓഫീസർ നിർദേശിച്ചു.

അത്യാവശ്യ സന്ദർഭങ്ങളിൽ പൊതുമട മുറിച്ച് തുരുത്തുനിവാസികൾക്ക് ബുദ്ധിമുട്ടാകാതെ കർഷകർക്കും പാടത്തിനകത്തെ വീട്ടുകാർക്കും മണ്ണും കട്ടയും ഇറക്കാൻ അവസരം നൽകണമെന്നും തീരുമാനിച്ചു.

പാടശേഖര സമിതിക്കെതിരേ ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസ് നടത്താൻ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി.

പൊതുയോഗ തീരുമാനമനുസരിച്ച് ഒരു മോട്ടോർ പ്രവർത്തിപ്പിച്ചു തുടങ്ങിയതായും പുറംബണ്ടിന്‍റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും സെക്രട്ടറി തൊണ്ണൂറിൽച്ചിറ പ്രകാശനും കൺവീനർ പുതുപ്പള്ളിപ്പറമ്പിൽ ഷിബുവും അറിയിച്ചു.