കോട്ടയം: തെരുവുനായശല്യം രൂക്ഷമായിരിക്കെ അലഞ്ഞുതിരിയുന്ന നായകളെ വന്ധ്യംകരണം ചെയ്യുന്ന എബിസി സെന്‍ററുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് കൂടുതല്‍ തെരുവുനായ പിടിത്തക്കാരെ നിയമിക്കുന്നു. ഇതിനായി ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. നായപിടിത്തത്തില്‍ പരിശീലനം നേടിയവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്.

ജില്ലയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രമായ തലയോലപ്പറമ്പില്‍ മുന്‍പ് നായപിടിത്തക്കാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഈ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണനയുണ്ട്. ഊട്ടിയിലെ വേള്‍ഡ് വെറ്ററിനറി സര്‍വീസും നായപിടിത്ത പരിശീലനം നല്‍കുന്നുണ്ട്. നിയമിക്കപ്പെടുന്നവര്‍ക്ക് ഒരു നായയെ പിടിക്കുന്നതിന് 500 രൂപയാണ് പ്രതിഫലം.

കാച്ചിംഗ് നെറ്റ് ഉള്‍പ്പെടെ സാമഗ്രികളും നായപിടിത്തക്കാര്‍ക്ക് സ്വന്തമായി ഉണ്ടായിരിക്കണം. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പോയി നായകളെ പിടികൂടി കോട്ടയം കോടിമതയിലുള്ള എബിസി സെന്‍ററില്‍ ഏല്‍പ്പിക്കണം.

തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ നായ്ക്കളെ വന്ധ്യംകരിച്ച് ഒരാഴ്ച സംരക്ഷിക്കും. ഇതിനുശേഷം നായ്ക്കളെ പിടിച്ച സ്ഥലത്തുതന്നെ തിരികെ കൊണ്ടുവിടേണ്ടതും നായപിടിത്തക്കാരുടെ ചുമതലയിലാണ്. ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നു നടപ്പാക്കുന്ന എബിസി -എആര്‍ പ്രോഗ്രാമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ആളുകളെ ക്ഷണിച്ചിട്ടുണ്ട്. ജില്ലാ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെടണം. 0481-2563726.