കാട്ടൂർ: വീട്ടിലേക്ക് അതിക്രമിച്ചുകയറി വടിവാൾകൊണ്ട് തലയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചേർപ്പ് ഇഞ്ചമുടി കുന്നത്തുള്ളി മിഥുനെ(29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാറളം താണിശേരി കാട്ടുങ്ങൽ ബിജു(47)വിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ഒരാഴ്ചമുന്പ് വഴിയിലെ പുല്ല് വെട്ടുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. ഈ വൈരാഗ്യത്തിൽ മിഥുൻ അയൽവാസിയായ ബിജുവിന്‍റെ വീട്ടിലേക്കു വടിവാൾ, ഇരുന്പുപൈപ്പ് എന്നിവയുമായി അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. ഇരുന്പുപൈപ്പ് കൊണ്ട് അടിച്ചു നിലത്തുവീഴ്ത്തിയശേഷം വടിവാളുകൊണ്ട് ബിജുവിന്‍റെ തലയ്ക്കു വെട്ടി. ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മിഥുൻ കാട്ടൂർ, ചേർപ്പ്, മണ്ണുത്തി, തൃശൂർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനുകളിലായി ഏഴു ക്രമിനൽ കേസുകളിൽ പ്രതിയാണ്. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ.ആർ. ബൈജു, എസ്ഐ ബാബു ജോർജ്, എഎസ്ഐ മിനി, ജിഎസ്‌സിപിഒമാരായ ധനേഷ്, ജിതേഷ്, മിഥുൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.