കൊച്ചി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്വച്ഛതാ ഹി സേവ കാമ്പയിന് ജില്ലയില്‍ ഇന്ന് തുടക്കമാകും.

കാമ്പയിന്‍റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ അനധികൃത മാലിന്യ നിക്ഷേപസ്ഥലങ്ങള്‍ കണ്ടെത്തി സമയബന്ധിതമായി ശുചിയാക്കും. ഓഫീസുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ പൊതു സ്ഥാപനങ്ങളില്‍ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.

സമ്പൂര്‍ണ മാലിന്യ മുക്തമാക്കിയ പ്രദേശങ്ങളില്‍ സീറോ വേസ്റ്റ് ആഘോഷങ്ങള്‍, വെളിയിട വിസര്‍ജനമുക്ത മോഡല്‍, ശുചിത്വമുള്ള നല്ല ഗ്രാമം പ്രഖ്യാപനങ്ങള്‍, പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മിതികള്‍, ക്ലീന്‍ സ്ട്രീറ്റ് ഫുഡ്, പ്ലാസ്റ്റിക് മാലിന്യ വിമുക്ത കാമ്പയിന്‍ തുടങ്ങിയവ സംഘടിപ്പിക്കും. സ്വച്ഛതാ പ്രവര്‍ത്തകര്‍ക്കുള്ള ആരോഗ്യ പരിശോധനയും ആരോഗ്യ സുരക്ഷാ പദ്ധതി വിവരങ്ങളും നല്‍കുന്നതിനായി ഏകജാലക ക്യാമ്പുകള്‍ നടത്തും.

പഞ്ചായത്ത് പരിധിയിലെ എല്ലാ പൊതുസ്ഥലങ്ങളും സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ശുചിയാക്കും. ജൈവ, അജൈവമാലിന്യങ്ങള്‍ തരംതിരിച്ചു നിക്ഷേപിക്കുന്നതിനുള്ള നീല, പച്ച നിറങ്ങളിലുള്ള ബിന്നുകള്‍ സ്ഥാപിക്കും. മാലിന്യത്തിന്‍റെ ഉറവിടത്തിലുള്ള തരംതിരിവ്, ഹരിതചട്ട പാലനം എന്നീ വിഷയങ്ങളിലുള്ള സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കും.