മൂവാറ്റുപുഴ: കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം. ഇന്നലെ രാവിലെ 11.30 ഓടെ മീങ്കുന്നം സെന്‍റ് ജോസഫ് പള്ളിക്ക് സമീപമുണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു.

പാലക്കുഴ തടത്തില്‍പുത്തന്‍പുര മത്തായി (60), ഭാര്യ ലിസി മത്തായി (57)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ നിന്നും കൂത്താട്ടുകുളത്തേക്ക് പോവുകയായിരുന്ന കാര്‍ എതിര്‍ദിശയിലെത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുമായി ഇടിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസിൽ 42ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ഇവർക്ക് പരിക്കില്ല. അപകടത്തെ തുടര്‍ന്ന് മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മൂവാറ്റുപുഴ അഗ്നിരക്ഷാ സേനയും, പോലീസും, നാട്ടുകാരും ചേര്‍ന്ന് വാഹനം റോഡില്‍നിന്ന് നീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വാഹനത്തില്‍ നിന്നും റോഡിലേക്ക് പതിച്ച ഓയിലും ഫയര്‍ഫോഴ്‌സ് അധികൃതര്‍ നീക്കം ചെയ്തു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.