പെരുമ്പാവൂർ: വധശ്രമക്കേസ് പ്രതിയെ കാപ്പചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത്(32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

കുറുപ്പംപടി, കോടനാട്, കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. സെപ്റ്റംബറിൽ കോതമംഗലത്തുവച്ച് ജിജോ ആന്‍റണിയെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

റൂറൽ എസ്പി എം. ഹേമലതയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്‌ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. കുറുപ്പംപടി സിഐ ടി.എൽ. സ്റ്റെപ്റ്റോ ജോൺ, കോടനാട് എസ്ഐ കെ. ഉണ്ണികൃഷ്ണൻ, എഎസ്ഐ സി.എം. ഷാജി, സീനിയർ സിപിഒ ശ്രീജിത്ത് രവി, അരുൺ കെ. കരുണൻ, സിപിഒ ഗിരീഷ് രാജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.