ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡ്- എകെപി ജംഗ്ഷന്‍ റോഡില്‍ തകര്‍ന്ന ഭാഗത്ത് കട്ട വിരിക്കുന്ന ജോലി പുരോഗമിക്കുമ്പോള്‍ റോഡിലേക്കുകയറി നില്‍ക്കുന്ന വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ചിട്ടില്ലെന്ന് ആക്ഷേപം. റോഡിന്‍റെ കിഴക്കെ അരികിലുള്ള മൂന്ന് വൈദ്യുതി കാലുകള്‍ റോഡിനകത്തായിട്ടാണ് നില്‍ക്കുന്നത്. ഇത് മാറ്റാതിരുന്നാല്‍ പിന്നീട് കാലുകള്‍ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യത്തില്‍ വിരിച്ച കട്ടകള്‍ മാറ്റേണ്ടിവരുമെന്നും അത് റോഡിന്‍റെ ഉറപ്പിനെ ബാധിക്കുമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കട്ടവിരിക്കുന്നതിനായി 22.5 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത്. വൈദ്യുതിക്കാലുകള്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബിക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടില്ല. എന്നാല്‍, നഗരസഭ ഇതിനായി കത്തു നല്‍കിയിട്ടുണ്ട്. ടൈലിടലിന്‍റെ ഭാഗമായി റോഡ് അടച്ചുകെട്ടിയതിനാല്‍ പുറ്റിങ്ങല്‍ റോഡിലൂടെയും എംഎല്‍എ റോഡ്, ബൈപാസ് റോഡ് എന്നിവയിലൂടെയുമാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. കാലങ്ങളായി തകര്‍ന്നു കുളമായ ബസ് സ്റ്റാന്‍ഡ്- എകെപി ജംഗ്ഷന്‍ റോഡ് ടൈലിടുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ മാസം അവസാനത്തിലാണ് മെറ്റല്‍ വിരിച്ചത്.