കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്നലെ രണ്ടു തവണയാണ് സ്വര്‍ണവില വര്‍ധിച്ചത്. ഇന്നലെ രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്‌ട്ര വില 4,015 ഡോളറിലും രൂപയുടെ വിനിമയനിരക്ക് 88.75 ഉം ആയിരുന്നു.

അതനുസരിച്ച് ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,290 രൂപയും പവന് 90,320 രൂപയിലുമെത്തി.ഉച്ചയ്ക്കു ശേഷം അന്താരാഷ്‌ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,038 ഡോളറിലേക്ക് ഉയര്‍ന്നു. രൂപയുടെ വിനിമയനിരക്ക് 88.77 ലേക്ക് മാറിയതിനെത്തുടര്‍ന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ച് യഥാക്രമം ഗ്രാമിന് 11,360 രൂപയും പവന് 90,880 രൂപയുമായി.


ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ നിലവില്‍ 99,000 രൂപ നല്‍കണം. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9,345 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,275 രൂപയും ഒന്പത് കാരറ്റ് സ്വര്‍ണത്തിന് 4,710 രൂപയുമാണ് വിപണി വില.

2000 ടണ്ണിലധികം സ്വര്‍ണം കൈവശമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന വിലവര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.