കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവിലയിൽ വീണ്ടും റിക്കാര്‍ഡ് മുന്നേറ്റം. ഇന്നലെ ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഗ്രാമിന് 11,070 രൂപയും പവന് 88,560 രൂപയുമായി. അന്താരാഷ്‌ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,930 ഡോളറും രൂപയുടെ വിനിമയനിരക്ക് 88.75ലുമാണ്.

ഒരു കിലോ 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് ഒരുകോടി 30 ലക്ഷം രൂപയായി. നിലവില്‍ ഒരു പവന്‍ സ്വര്‍ണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 96,000 രൂപയ്ക്കു മുകളില്‍ നല്‍കണം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9,100 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,100 രൂപയും ഒന്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,600 രൂപയുമാണ് വിപണിവില.


ദീപാവലിക്കു മുമ്പുതന്നെ അന്താരാഷ്‌ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4000 ഡോളര്‍ മറികടക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നതെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്‌ദുൾ നാസര്‍ പറഞ്ഞു.