കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണിനു നാളെ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ജേതാക്കളായ കാലിക്കട്ട് എഫ്‌സിക്ക് രണ്ടാം സ്ഥാനക്കാരായ ഫോഴ്‌സ കൊച്ചി എഫ്‌സിയാണ് എതിരാളികള്‍.

രണ്ടര മാസത്തോളം നീളുന്ന ലീഗില്‍ ഫൈനലടക്കം 33 മത്സരങ്ങളാണുള്ളത്. നാളെ വൈകുന്നേരം ആറിന് വേടന്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറും. സൂപ്പര്‍ ലീഗ് കേരളം ക്ലബ് ഉടമകളും സിനിമ താരങ്ങളും മറ്റു രാഷ്‌ട്രീയ നേതാക്കളും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന മത്സരം രാത്രി എട്ടിന് ആരംഭിക്കും.

ആറ് വേദി

പ്രഥമ സീസണില്‍ കളിച്ച കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി, കാലിക്കട്ട് എഫ്‌സി, മലപ്പുറം എഫ്‌സി, തൃശൂര്‍ മാജിക് എഫ്‌സി, ഫോഴ്‌സ കൊച്ചി എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി ടീമുകളാണ് ലീഗിന്‍റെ രണ്ടാം സീസണിലും പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ നാലു വേദികളിലായാണ് മത്സരങ്ങള്‍ നടന്നിരുന്നത് എങ്കില്‍ ഇത്തവണ അത് ആറായി ഉയര്‍ന്നിട്ടുണ്ട്. കണ്ണൂരിനും തൃശൂരിനും സ്വന്തം ഹോം ഗ്രൗണ്ടുകള്‍ ലഭിച്ചു.

കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയവും തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയവുമാണു യഥാക്രമം ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടുകള്‍. കഴിഞ്ഞ സീസണില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഹോം മത്സരങ്ങള്‍ കളിച്ച ഫോഴ്‌സ കൊച്ചി എഫ്‌സി ഇത്തവണ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലാണു ഹോം മത്സരങ്ങള്‍ക്ക് ഇറങ്ങുക.

പുതുതായി ഉള്‍പ്പെടുത്തിയ മൂന്നു വേദികളും മികച്ച രീതിയില്‍ മത്സരങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം (ഹോം ടീം: കാലിക്കട്ട് എഫ്‌സി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (ഹോം ടീം: മലപ്പുറം എഫ്‌സി), തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം (ഹോം ടീം: തിരുവനന്തപുരം കൊമ്പന്‍സ്) എന്നിവിടങ്ങളും കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പോരാട്ടങ്ങള്‍ക്കു വേദിയാവും. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് സൂപ്പര്‍ ലീഗ് കേരളയിലെ മത്സരങ്ങള്‍.


പോയിന്‍റ് നിലയിലെ ആദ്യ നാല് സ്ഥാനക്കാര്‍ സെമി ഫൈനലിനു യോഗ്യത നേടും. ഡിസംബര്‍ 14ന് ഫൈനല്‍ നടക്കും.

ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിച്ചാല്‍ സമീപഭാവിയില്‍ത്തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടാലെന്‍റ് പൂളായി കേരളം മാറുമെന്ന്സൂപ്പര്‍ ലീഗ് കേരള മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രണ്ടാം സീസണില്‍ ബൂട്ടുകെട്ടുന്നത് 186 താരങ്ങള്‍

150 ഇന്ത്യന്‍ താരങ്ങളാണ് ആറു ടീമുകളിലായി കളിക്കുക. ഇതില്‍ 100 പേരും മലയാളികളാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 50 പേരുമുണ്ട്. ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളില്‍ നിന്നുള്‍പ്പെടെ 36 വിദേശ താരങ്ങളും കരുത്തുകാണിക്കാന്‍ ഇറങ്ങും.

ലൂയിസ് എയ്ഞ്ചല്‍ റോഡ്രിഗസ് (ഫോഴ്‌സ കൊച്ചി), റോയ് കൃഷ്ണ, ജോണ്‍ കെന്നഡി (മലപ്പുറം എഫ്‌സി), സെബാസ്റ്റ്യന്‍ ലുക്കാമി (കാലിക്കട്ട് എഫ്‌സി), മെയില്‍സന്‍ അല്‍വേസ് (തൃശൂര്‍ എഫ്‌സി), അഡ്രിയാന്‍ സെര്‍ദിനെറോ (കണ്ണൂര്‍ വാരിയേഴ്‌സ്), പാട്രിക് മോട്ട (തിരുവനന്തപുരം കൊമ്പന്‍സ്) തുടങ്ങിയവരെല്ലാം ലീഗില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ മികവുള്ള വിദേശ താരങ്ങളാണ്.

സലാം രഞ്ജന്‍ സിംഗ് (തിരുവനന്തപുരം കൊമ്പന്‍സ്), മൈക്കല്‍ സൂസയ്‌രാജ് (ഫോഴ്‌സ കൊച്ചി), ഗനി അഹമ്മദ് നിഗം (മലപ്പുറം എഫ്‌സി), കെ. പ്രശാന്ത് (കാലിക്കട്ട് എഫ്‌സി), ലെനി റോഡ്രിഗസ് (തൃശൂര്‍ മാജിക് എഫ്‌സി) ഉള്‍പ്പെടെ ഇന്ത്യന്‍ ഫുട്‌ബോളില്‍ തിളങ്ങിയ നിരവധി കളിക്കാരും ഇത്തവണ സൂപ്പര്‍ ലീഗ് കേരളയില്‍ അങ്കത്തിനിറങ്ങും.