മരണകാരണം ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

കുറ്റ്യാടി (കോഴിക്കോട്): കാണാതായ വീട്ടമ്മയെയും വളര്‍ത്തു പശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോങ്ങോട് ചൂളപറമ്പില്‍ ഷിജുവിന്‍റെ ഭാര്യ ബോബി (40) ആണ് മരിച്ചത്. മരണകാരണം ഷോക്കേറ്റാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വൈദ്യുതാഘാതം സ്ഥിരീകരിച്ചതെന്ന് പോലീസ് അറിയിച്ചു.

പരിസരത്ത് വൈദ്യുതി കെണിയുടേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ കൊക്കോ തോട്ടത്തിലാണ് പിവിസി പൈപ്പിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.കെക്കോ മരത്തില്‍ വൈദ്യുതി കമ്പി കുടുക്കാന്‍ ശ്രമിച്ചതിന്‍റെ സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. മൃതദേഹം കടന്നുപോകുന്നതിനു 15 മീറ്റര്‍ അകലെകൂടി വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ബോബിയെ കാണാതായിരുന്നത്. കോങ്ങോട് മലയിലെ വനാതിര്‍ത്തിയിലെ പറമ്പുകളില്‍ മേയാന്‍വിട്ട പശുവിനെ തേടി പോയതായിരുന്നു അവര്‍. തിരിച്ചെത്താത്തതിനെത്തുടര്‍ന്നാണ് തെരച്ചില്‍ തുടങ്ങിയത്.

അമ്മയെ കാണാനില്ലെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കളാണ് പിതാവ് ഷിജുവിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസും വനംവകുപ്പും ഫയര്‍ഫോഴ്‌സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയും രാത്രി പന്ത്രണ്ട് മണി വരെ തിരച്ചില്‍ നടത്തി.

മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് വനാതിര്‍ത്തിയോടു ചേര്‍ന്ന വനത്തില്‍ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത് പശുവിന്‍റെ ജഡവും കണ്ടെത്തി. വന്യമൃഗങ്ങള്‍ പിടിച്ചതാണോ എന്ന സംശയമാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ ബോബിയുടെയും പശുവിന്‍റെയും ശരീരത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിന്‍റെ യാതൊരു പാടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

പോസ്റ്റ്മോര്‍ട്ടത്തിലാണ് ഷോക്കേറ്റ് മരിച്ചതാണെന്ന സൂചന ലഭിച്ചത്. ചത്തനിലയില്‍ കണ്ടെത്തിയ പശുവിന്‍റെ പോസ്റ്റ് മോര്‍ട്ട നടപടികളും പുരോഗമിക്കുന്നുണ്ട്. ബോബിയുടെ മൃതദേഹം പശുക്കടവ് പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. മക്കള്‍: ഷിജിന, ഷിബിന്‍, എയ്ജല്‍.