പന്തളം: പന്തളത്ത് നഗരസഭാ ഓഫീസിനു സമീപത്തെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് തർക്കം. വഴിയോര വ്യാപാരികളും നഗരസഭാ ഭരണസമിതി അംഗങ്ങളും തമ്മിലാണ് തർക്കമുണ്ടായത്.

നഗരസഭ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡിൽനിന്നു പുറത്തേക്കുള്ള റോഡ് നിർമാണത്തിനായാണ് കച്ചവടക്കാരെ ഒഴിപ്പിച്ചതെന്ന് നഗരസഭാ അധികൃതർ പറയുന്നു. ഇന്നലെ രാവിലെ എട്ടിനാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. പച്ചക്കറി, മത്സ്യം തുടങ്ങിയവ വിൽപന നടത്തിവന്ന മൂന്നു കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്.

പോലീസിന്‍റെ സഹായത്തോടെ എത്തിയ നഗരസഭാ അധികൃതർ ഷെഡ് പൊളിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ ഏരിയാ സെക്രട്ടറി പ്രമോദ് കണ്ണങ്കരയുടെ നേതൃത്വത്തിൽ വ്യാപാരികൾ എതിർത്തതിനെത്തുടർന്ന് തർക്കവും ബഹളവുമുണ്ടായി. പിന്നീട് പോലീസിന്‍റെ സഹായത്തോടെ കച്ചവടം ഒഴിപ്പിച്ചു. മൂന്നു വ്യാപാരികൾക്കും ചന്തയിൽ സ്ഥലം നൽകാനും തീരുമാനമായി.

വികസനത്തിന്‍റെ പേരിൽ നാളുകളായി വഴിയോര വ്യാപാരികളെ നഗരസഭ ഭരണസമിതി ദ്രോഹിക്കുകയാണെന്ന് വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ ഏരിയാ സെക്രട്ടറി പ്രമോദ് കണ്ണങ്കര പറഞ്ഞു.