എരുമേലി: റോഡുകളുടെ വശങ്ങളിൽ വളർന്ന പൊന്തക്കാടുകൾ വെട്ടി മാറ്റണമെങ്കിൽ ശബരിമല സീസണാകണം. എരുമേലിയിലെ സ്ഥിതിയാണിത്. ടൗണിൽ നടപ്പാതകളിൽ വരെ പൊന്തക്കാടുകൾ നിറഞ്ഞു. നവംബർ ആകുമ്പോഴാണ് ശബരിമല തീർഥാടന കാലം ആരംഭിക്കുക. അപ്പോഴാണ് മരാമത്ത് വകുപ്പ് റോഡിന്‍റെ വശങ്ങൾ തെളിക്കുക. ഇതിനുശേഷം കാട് തെളിക്കൽ അടുത്ത ശബരിമല സീസൺ എത്തുമ്പോഴാണ്.

എരുമേലി ടൗണിൽ സർക്കാർ ആശുപത്രി, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് ക്ഷേത്രം ഭാഗത്തുള്ള റോഡിന്‍റെ വശത്തെ നടപ്പാതയിൽ കാടുകൾ നിറഞ്ഞ നിലയിലാണ്. കൊരട്ടി റോഡിൽ ഇരുവശങ്ങളിലും കാടുകൾ മൂലം കാൽനട യാത്രക്കാർ ബുദ്ധിമുട്ടുന്നു.

കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലും എരുമേലി-മുക്കൂട്ടുതറ-കണമല-പമ്പാവാലി റോഡിലും എരുമേലി-റാന്നി റോഡിലും കണമല-കോരുത്തോട് റോഡിലും മിക്കയിടങ്ങളിൽ റോഡിന്‍റെ വശങ്ങൾ പൊന്തക്കാടുകളും മുൾപ്പടർപ്പുകളും നിറഞ്ഞിരിക്കുകയാണ്. പാമ്പ്‌ ഉൾപ്പെടെ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ കാട് തെളിക്കൽ ജോലികൾ അടിയന്തരമായി നടത്തണമെന്ന ആവശ്യമുയർന്നു.