കട്ടപ്പന: കാഞ്ചിയാര്‍ കക്കാട്ടുകട തൊവരയാര്‍ കുഴിയോടിപ്പടിയിലെ കോണ്‍ക്രീറ്റ് പാലം നിര്‍മാണം നിലച്ചതോടെ നാട്ടുകാര്‍ക്ക് യാത്രാദുരിതം. തടിയും മറ്റും ഉപയോഗിച്ച് നിര്‍മിച്ച താത്കാലിക പാലത്തിലൂടെയാണ് നാട്ടുകാര്‍ അക്കരെയിക്കരെ കടക്കുന്നത്. ഇവിടത്തെ പാലം രണ്ടരവര്‍ഷം മുമ്പാണ് പൊളിച്ചുനീക്കിയത്. മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 35 ലക്ഷം രൂപ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കാന്‍ അനുവദിച്ചിരുന്നു.

മണ്ണ് പരിശോധനയില്‍ നിശ്ചിത താഴ്ചയില്‍ പാറയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കൂടുതല്‍ ഫണ്ട് ആവശ്യമായിവന്നു. തുടര്‍ന്ന് പഞ്ചായത്തംഗം ഷാജി വേലംപറമ്പില്‍ 13 ലക്ഷംകൂടി അനുവദിച്ച് ടെന്‍ഡര്‍ പൂര്‍ത്തിയാക്കി.

നിര്‍മാണം ആരംഭിച്ചപ്പോഴാണ് പാറയുടെ സ്ഥാനം അഞ്ചര അടി താഴെയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് 74 ലക്ഷം രൂപയായി എസ്റ്റിമേറ്റ് തുക പുതുക്കി. ബാക്കിത്തുക ജില്ലാ പഞ്ചായത്തില്‍നിന്ന് വകയിരുത്തിയെങ്കിലും ഡിസൈനില്‍ വീണ്ടും മാറ്റം വേണമെന്ന് ഉദ്യോഗസ്ഥരും നിലപാടെടുത്തു. ഡിസൈന്‍ മാറ്റിയതോടെ എസ്റ്റിമേറ്റ് തുക ഒരു കോടിയായി. 35 ലക്ഷം ഉപയോഗിച്ച് ഇരുവശങ്ങളിലും അടിത്തറയും തൂണുകളുടെ കുറച്ചുഭാഗവും നിര്‍മിച്ചെങ്കിലും ബാക്കി പണമില്ലാത്തതിനാല്‍ നിര്‍മാണം നിലച്ചു.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ തോടിനുകുറുകെയുള്ള നടപ്പാലത്തിലൂടെ ഭീതിയോടെയാണ് കടന്നുപോകുന്നത്. അടിയന്തരമായി പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടപടിവേണമെന്ന് തൊവരയാര്‍ പള്ളി വികാരി ഫാ. ജോണ്‍ മുണ്ടക്കാട്ട് ആവശ്യപ്പെട്ടു.