കോഴഞ്ചേരി: പുല്ലാട് കോയിപ്രം ഗവണ്‍മെന്‍റ് സ്‌കൂളിനു സമീപമുള്ള തൃക്കണ്ണാപുരം പുഞ്ചയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. മറ്റൊരാളെ കാണാതായി. കിടങ്ങന്നൂര്‍ മണപ്പള്ളി ചാങ്ങച്ചേത്ത് മുകളില്‍ രാഹുല്‍ സി. നാരായണ്‍ (28), കോയിപ്രം നെല്ലിക്കല്‍ മാരൂര്‍പറമ്പില്‍ മിഥുന്‍ (30) എന്നിവരാണ് മരിച്ചത്.

ഇവരോടൊപ്പം ഉണ്ടായിരുന്നതായി പറയുന്ന മാരൂര്‍പറമ്പില്‍ ദേവനെയാണ് (29) കാണാതായത്. രാത്രി വൈകിയും ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

പുഞ്ചയില്‍ മീന്‍ പിടിക്കുന്നതിനുവേണ്ടി ബന്ധുക്കളും സുഹൃത്തുക്കളുമായ മൂന്നംഗസംഘം വൈകുന്നേരമാണ് വള്ളത്തില്‍ പുറപ്പെട്ടത്. ശക്തമായ മഴ ഉള്ളതിനാല്‍ പുഞ്ചയില്‍ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. വള്ളം മറിഞ്ഞതോടെ ഇവര്‍ മുങ്ങിത്താഴുകയായിരുന്നു. വള്ളത്തില്‍ നിന്നു വീണ മിഥുന്‍ മറ്റു രണ്ടുപേരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈ കുഴഞ്ഞു മുങ്ങിത്താഴുകയായിരുന്നു. പ്രദേശവാസികള്‍ നീന്തിയെത്തി രണ്ടുപേരെ പുറത്തെടുത്ത് മാലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.


പരേതനായ നാരായണന്‍റെയും ലീലയുടെ മകനാണ് രാഹുല്‍ സി. നാരായണ്‍. മാരൂര്‍പറമ്പില്‍ മണിയുടെയും ജയശ്രീയുടെയും മകനാണ് മിഥുന്‍. കാണാതായ ദേവന്‍, മിഥുന്‍റെ ബന്ധുവാണ്.