തെരുവുനായ: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ രാജസ്ഥാൻ
Thursday, August 28, 2025 1:17 AM IST
ജയ്പുര്‍: തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് രാജസ്ഥാന്.
2023ലെ എബിസി റൂള്‍ (ജനന നിയന്ത്രണ) കര്‍ശനമായി നടപ്പാക്കണമെന്ന് മുനിസിപ്പല്‍ കോർപറേഷന്, കൗണ്‍സിലുകള്‍, മുന്‍സിപ്പാലിറ്റികള്‍ തുടങ്ങിയവയ്ക്ക് സ്വയംഭരണ വകുപ്പ് നിര്‍ദേശം നല്കി.
എല്ലാ വാര്‍ഡിലും പ്രദേശങ്ങളിലും തെരുവുനായകള്‍ക്കു വേണ്ടിയുള്ള ഫീഡിംഗ് പോയിന്റുകള്‍ ഒരുക്കും. പേ ബാധയുള്ള നായ്കള്‍ക്കും ഫീഡിംഗ് പോയിന്റുകളില്‍ ഭക്ഷണവും വെള്ളവും ലഭ്യമാക്കും. പിടികൂടുന്ന തെരുവു നായകളെ വന്ധ്യംകരിച്ച്, വാക്സിനും നല്കിയ ടാഗ് ചെയ്ത ശേഷം അതേസ്ഥലത്തുതന്നെ തുറന്നുവിടും.
അതുപോലെ ആറു മാസത്തില്‍ താഴെയുള്ളവയെ വന്ധ്യംകരിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പരിശീലനം ലഭിച്ചവര്‍ക്കു മാത്രമാണ് നായ്ക്കളെ പിടികൂടാന്‍ അനുമതിയുള്ളത്. നായ്ക്കളെ പിടികൂടുന്നതിന് ഒന്നിന് 200 രൂപയും വന്ധ്യംകരണത്തിന് 1450 രൂപയുമാണു മൃഗ സംരക്ഷണ വകുപ്പ് നല്കാന് നിശ്ചയിച്ചിരിക്കുന്നത്.
നടപടിക്രമങ്ങളുടെ മേല്‍നോട്ടത്തിനു മൃഗ സംരക്ഷണ പ്രവര്‍ത്തകരെയും എന്‍ജിഒ അംഗങ്ങളെയും ഏല്പിക്കും. എല്ലാ മുനിസിപ്പല്‍ ബോഡികളും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുപ്പത് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. സുപ്രീംകോടതി ഉത്തരവനുസരിച്ച് നടപടി സ്വീകരിച്ച ആദ്യ സംസ്ഥാനമാണ് രാജസ്ഥാനെന്നു തദ്ദേശ വകുപ്പ് സെക്രട്ടറി രവി ജയ്ന്‍ പറഞ്ഞു.