കരുനാഗപ്പള്ളി: ഉറങ്ങിക്കിടന്ന യുവാവിന്‍റെ സ്വർണാഭരണം മോഷ്ടിച്ച പ്രതി പിടിയിൽ. പന്മന ഇടയ്ക്കാട്ട്പടിഞ്ഞാറ്റേ തറയിൽ സെൽവകുമാർ ( 42 ) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.

ഇക്കഴിഞ്ഞ മാസം അഞ്ചിനു കരുനാഗപ്പള്ളിയിലെ ഒരു ജ്വല്ലറിയുടെ മുന്നിൽ കിടന്നുറങ്ങുകയായിരുന്ന പന്മന സ്വദേശിയായ യുവാവിന്‍റെ കൈയിൽ കിടന്ന കൈ ചെയിനും മോതിരവും മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു .

തുടർന്നു കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു സിസിടിവിയും മറ്റും പരിശോധിച്ചതിൽ തിരിച്ചറിഞ്ഞ പ്രതിയെ പിടികൂടുകയായിരുന്നു.

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി. ബിജുവിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ആഷിക് എസ് സിപിഒ ഹാഷിം,സിപിഓമാരായ മനോജ്, ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.