വേനല്‍മഴ: ജില്ലയിൽ കനത്ത നാശം
Friday, May 10, 2024 7:26 AM IST
കാറ്റില്‍ വീട് തകര്‍ന്നു

ആപ്പാഞ്ചിറ: വേനല്‍മഴയോടൊപ്പയുണ്ടായ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു. കീഴൂര്‍ ആനക്കുഴിനിരപ്പ് നിരപ്പേല്‍ എന്‍.എം. ഹരിദാസിന്‍റെ വീടിന്‍റെ മേല്‍ക്കൂരയാണ് ബുധനാഴ്ച രാത്രി 7.30ഓടെ ശക്തമായ കാറ്റില്‍ തകര്‍ന്നു വീണത്.

അപകടം നടക്കുമ്പോള്‍ ഹരിദാസിന്‍റെ ഭാര്യ ശോഭയും മകള്‍ ഒമ്പത് വയസുകാരി അല്‍ക്കയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി. വീട്ടുപകരണങ്ങളും നശിച്ചു.

മരം കടപുഴകി വീണ് കുടിവെള്ള പദ്ധതിക്കായി സൂക്ഷിച്ച പൈപ്പ് പൊട്ടി നശിച്ചു

വൈക്കം: കൂറ്റൻ വാകമരം കടപുഴകിവീണ് കുടിവെള്ള വിതരണ ശൃംഖല വിപുലീകരിക്കാനായി സ്ഥാപിക്കുന്നതിന് സൂക്ഷിച്ച പൈപ്പുകൾ ഞെരിഞ്ഞു തകർന്നു.

നഗരസഭയുടെ 26 വാർഡുകളിലെ 1,500 കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാനായി കേന്ദ്ര സർക്കാരിന്‍റെ അമൃതം പദ്ധതിയുടെ ഭാഗമായി അയ്യർകുളങ്ങരയിലെ വാട്ടർ അഥോറിറ്റിയുടെ വളപ്പിൽ സൂക്ഷിച്ചിരുന്ന പൈപ്പുകളാണ് പൊട്ടി നശിച്ചത്.

അര ഇഞ്ചുമുതൽ 140 ഇഞ്ചുവരെയുള്ള 3,000 മീറ്ററോളം പൈപ്പാണ് ബുധനാഴ്ച വൈകുന്നേരം 6.30 ഓടെ ഉണ്ടായ ശക്തമായ കാറ്റിൽ വൻ വാകമരം കടപുഴകി വീണ് നശിച്ചത്. കേജുകൂടിയ പൈപ്പായതിനാൽ ക്രാക്ക് വീണിട്ടുണ്ടെന്നും പ്രഷർ കൂടുമ്പോൾ പൈപ്പ് പൊട്ടിപ്പോകുമെന്നും വാട്ടർ അഥോറിറ്റി അധികൃതർ പറയുന്നു.

പൊട്ടിയ പൈപ്പിന്‍റെ ചെറിയ കഷണങ്ങൾ അറ്റകുറ്റപ്പണിക്കു മാത്രം ഉപയോഗിക്കാനായേക്കും. പൈപ്പുകൾ നശിച്ചതുമൂലം അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായി അമൃതം പദ്ധതിയുടെ കരാർ ഏറ്റെടുത്ത കെ.എം. മോഹൻദാസ്, കെ.യു. ടോമിച്ചൻ എന്നിവർ പറഞ്ഞു.