തൊടുപുഴ: കാർഷിക വിളകളെക്കുറിച്ചുള്ള സമഗ്ര ഡേറ്റാബേസ് തയാറാക്കുന്ന കൃഷി വകുപ്പിന്‍റെ ഡിജിറ്റൽ ക്രോപ്പ് സർവേ നടപടികൾക്ക് ജില്ലയിൽ തുടക്കമായി. കാർഷിക വിളകളെക്കുറിച്ച് സമഗ്ര ഡേറ്റാബേസ് തയാറാക്കുന്ന പദ്ധതി ജില്ലയിൽ എട്ടു വില്ലേജുകളിലാണ് നടപ്പാക്കുന്നത്. ഓരോ ഭൂ ഉടമകളെപ്പറ്റിയുമുള്ള മുഴുവൻ കാര്യങ്ങളും ഈ അടിസ്ഥാന വിവരശേഖരണത്തിൽ ഉണ്ടാകും. വ്യക്തികളുടെ പേര്, സർവേ നന്പരുകൾ, സ്ഥലവിസ്തീർണം എന്നിവയ്ക്കു പുറമേ സ്ഥലത്തിന്‍റെ ലൊക്കേഷനും ഇതിലുണ്ടാകും.

തൊടുപുഴ, ഇളംദേശം, ദേവികുളം, അടിമാലി ബ്ലോക്കുകളിലെ കാന്തല്ലൂർ, പള്ളിവാസൽ, വെള്ളത്തൂവൽ, ആലക്കോട്, കരിങ്കുന്നം, കോടിക്കുളം, മണക്കാട്, ഉടുന്പന്നൂർ വില്ലേജുകളിലാണ് പദ്ധതി നടക്കുന്നത്. ആദ്യം പദ്ധതി ആരംഭിച്ച കോടിക്കുളം വില്ലേജിൽ വിവിധ സർവേ നന്പരുകളിലുള്ള 500 ൽ അധികം പ്ലോട്ടുകളുടെ വിവരം ശേഖരിച്ചു കഴിഞ്ഞു. മറ്റുള്ള വില്ലേജുകളിൽ സർവേയർമാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നത് അടക്കമുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ അന്പതോളം സർവേയർമാർ ഇതിനുള്ള ശ്രമത്തിലാണ്.

സർവേ നടത്തുന്നത് കൃഷിഭവനുകളുടെ നേതൃത്വത്തിൽ താത്കാലികമായി തെരഞ്ഞെടുത്ത സർവേയർമാരാണ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് തെരഞ്ഞെടുക്കുക. കൂടാതെ സ്മാർട്ട് ഫോണ്‍ കൈകാര്യം ചെയ്യാനുള്ള കഴിവും, പ്രദേശത്തെ സ്ഥലങ്ങളെയും വിളകളെപ്പറ്റിയും ധാരണയുമുണ്ടാവണം. ഒരു വാർഡിൽ ഒരാളെന്ന കണക്കിലാണ് നിയമനം.

ഇവർക്ക് ഒരു പ്ലോട്ടിലെ വിവരം തയാറാക്കുന്നതിന് 20 രൂപയാണ് പ്രതിഫലം നൽകുക. ഒരാൾക്ക് പരാമാവധി 1500 പ്ലോട്ടുകളുടെ വിവരശേഖരണം നടത്താനാകും. ഇത് ഡേറ്റ പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ട് അംഗീകാരം നൽകുന്പോൾ പണം നൽകും. പ്രതിഫലം ബാങ്ക് അക്കൗണ്ട് വഴിയാണ് കൃഷി വകുപ്പ് നൽകുക. സർവേക്കായി എട്ടു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 60:40 എന്ന അനുപാതത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളാണ് തുക അനുവദിക്കുന്നത്.

മൊബൈൽ ആപ്പിലൂടെ മുഴുവൻ വിസ്തീർണത്തിൽ കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ അളവ്,വിളകൾ, നിലവിലെ അവസ്ഥ,ജലസേചന സൗകര്യം, വിളകൾ നട്ട തീയതി എന്നിവ രേഖപ്പെടുത്തും. കൂടാതെ വിളകളുടെ ജിയോടാഗ് ചെയ്ത ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. ഇത് കൃഷിഭവൻ തലത്തിൽ പരിശോധിച്ച് അംഗീകാരം നൽകും. റവന്യു വകുപ്പ് ഡിജിറ്റൽ റിക്കാർഡ് തയാറാക്കിയ പഞ്ചായത്തുകൾ മാത്രമാണ് നിലവിൽ സർവേയിൽ ഉൾപ്പെടുക. മറ്റുള്ളവ ഡിജിറ്റലൈസ് ചെയ്ത് റവന്യു രേഖകൾ ലഭിക്കുന്ന ഘട്ടത്തിൽ സർവേ നടത്തും.

ഒരു വർഷത്തിൽ രണ്ടു സീസണുകളിലാണ് സർവേ. കൃഷിഭൂമിക്ക് പ്രാധാന്യം നൽകിയാണ് സർവേ നടത്തുക. ഭാവിയിൽ പിഎം കിസാൻ, പിഎംഎഫ്ബിവൈ തുടങ്ങിയ ആനുകൂല്യങ്ങളും, കാർഷിക വായ്പകളും ഈ ഡേറ്റാബേസുമായി സംയോജിപ്പിക്കും. എല്ലാ വർഷവും സർവേക്ക് തുടർ പ്രവർത്തനങ്ങളുമുണ്ടാകും.