കോയന്പത്തൂർ: നഗരത്തിൽ അപകടങ്ങൾക്ക് കാരണമാകുന്ന റോഡിലെ കുഴികളും സ്പീഡ് ബ്രേക്കറുകളും നന്നാക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ജനങ്ങളിൽ റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനും ജില്ലാ ഭരണകൂടവും പോലീസ് വകുപ്പും നടപടികൾ സ്വീകരിച്ചുവരികയാണ്.

റോഡ് സുരക്ഷാമേഖലയിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂരിലെ ഉയിർ എന്ന സംഘടന അടുത്തമാസം ആദ്യം സർക്കാരുമായി സഹകരിച്ച് വിവിധ റോഡ് സുരക്ഷാ അവബോധ പരിപാടികൾ സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട ഒരു മനുഷ്യച്ചങ്ങല കാമ്പയിൻ അടുത്തിടെ കോയമ്പത്തൂർ നഗരത്തിൽ നടന്നു.

സർക്കാരുമായി സഹകരിച്ച് നടത്തുന്ന ഈ അവബോധം എല്ലാ കക്ഷികളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സർക്കാർ വകുപ്പുകളും നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ ഉത്തരവിട്ടു. പൊതുജനങ്ങൾ കൂടുതലായി ഒത്തുകൂടുന്ന സ്ഥലങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ പപ്രദർശിപ്പിക്കണം. കുഴികൾ, വേഗത നിയന്ത്രണങ്ങൾ, അപകട സാധ്യതയുള്ള റോഡരികുകൾ എന്നിവ നന്നാക്കണം, അപകട മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. ബന്ധപ്പെട്ട വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥർ ബസുകളിൽ ഉച്ചഭാഷിണികൾ വഴി അറിയിപ്പുകൾ നൽകാൻ കളക്ടർ ഉത്തരവിട്ടു.

കോയമ്പത്തൂർ നഗരത്തിലെ പല റോഡുകളും അപകടകരമായ അവസ്ഥയിലാണ്. വേഗത നിയന്ത്രണങ്ങളിൽ ശരിയായ കറുത്ത അടയാളപ്പെടുത്തൽ ലൈനുകൾ ഇല്ല. ഇതുമൂലം കുഴികളിൽ മഴവെള്ളം നിറഞ്ഞാൽ കാണാൻ എളുപ്പമല്ല.