കോഴിക്കോട്: ആശങ്കയായി മലബാറില്‍ അമീബിക് മസ്തിഷ്‌കജ്വരം പടരുന്നു. ഏറ്റവുമൊടുവില്‍ വയനാട് സ്വദേശിയായ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് തരുവണ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

വയനാട് ബത്തേരി സ്വദേശിയായ മറ്റൊരാള്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള മൂന്നു പേര്‍ വീതവും വയനാട് സ്വദേശികളായ രണ്ടു പേരുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്.

ഏതാനും ദിവസം മുമ്പ് താമരശേരിയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചുമരിച്ച ഒമ്പതു വയസുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. സഹോദരനും അനയ കുളിച്ച അതേ കുളത്തില്‍ കുളിച്ചുവെന്നാണു നിഗമനം. ഏഴു വയസുകാരനായ സഹോദരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


മലപ്പുറം പുല്ലിപ്പറമ്പ് സ്വദേശിയായ 49കാരന്‍, മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്നുകാരി, കോഴിക്കോട് ഓമശേരി സ്വദേശിയായ മൂന്നു മാസം പ്രായമുള്ള കുഞ്ഞ്, കോഴിക്കോട് അന്നശേരി സ്വദേശി (39), മലപ്പുറം ചേലമ്പ്ര സ്വദേശി (47), വയനാട് ബത്തേരി സ്വദേശി (45) എന്നിവരാണ് ഏതാനും ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്.