മാറനല്ലൂർ: നെയ്യാർ അരുവിക്കര കീഴാറൂർ നെട്ടണി റോഡുപണി അവസാന ഘട്ടത്തിൽ. മലയോര മേഖലയിൽനിന്നു തലസ്ഥാനത്ത് എത്താൻ കഴിയുന്ന റോഡ് തകർന്നു കിടക്കുകയായിരുന്നു.

ഡി.ആർ. സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കുന്ന ടാറിംഗ് പുരോഗമിക്കുകയാണ്. ഫുൾ ഡെപ്ത് റിക്ലമേഷൻ (എഫ്ഡിആർ), ബൈ ആക്സിയല്‍ സിന്തറ്റിക്സ് ജിയോഗ്രിഡ്, കയർ ഭൂവസ്ത്രം എന്നിങ്ങനെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കാലാവസ്ഥയെ അതിജീവിക്കുന്ന റോഡാണിത്. കീഴാറൂർ നെട്ടണി അരുവിക്കര റോഡ് പുനരുദ്ധാരണം നൂതന സാങ്കേതികവിദ്യയായ എഫ്ഡിആർ, ഒപ്പം വെളുത്ത പെർമിയബിൾ ജിയോടെക് സ്റ്റൈൽ ഫാബ്രിക് ഉപയോഗിച്ചാണ് നടത്തുന്നത്.

മഴയിൽനിന്നു റോഡിനെ സംരക്ഷിക്കുന്ന വലിയ ഷീറ്റുകളാണ് പെർമിയബിൾ ജിയോടെക്സ്റ്റൈൽ ഫാബ്രിക്. ഇവ മണ്ണൊലിപ്പ് തടയുകയും വെള്ളം ഒഴുകിപ്പോകാൻ സഹായിക്കുകയും ചെയ്യുന്നു. ഒരു റോഡിന് അടിയിലുള്ള മണ്ണു നിരന്തരം നനഞ്ഞിരിക്കുന്നതോ ചെളി നിറഞ്ഞതോ ആയ ഭൂപ്രകൃതിയിലാണെങ്കിൽ അതിന്‍റെ സ്വാഭാവിക ശക്തി വളരെ കുറവായിരിക്കും. ഇതു കാരണം ഇത്തരം സ്ഥലങ്ങളിലെ റോഡുകൾക്ക് പെട്ടെന്നു കേടുപാടുകൾ സംഭവിക്കുന്നു. ഇതിനു പരിഹാരമായി, അങ്ങനെയുള്ള സ്ഥലങ്ങളിൽ ജിയോ ടെക്‌സ്‌റ്റൈൽസ് കൂടുതൽ ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

റെയിൽവേ, തീരദേശവുമായി ബന്ധപ്പെട്ട നിർമാണങ്ങൾ, ജലസ്രോതസുകളുമായി ബന്ധപ്പെട്ട നിർമാണങ്ങൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ ഫിൽട്ടറേഷൻ, മണ്ണൊലിപ്പ് നിയന്ത്രണം, മണ്ണ് ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് കൂടുതൽ ഫലപ്രദമാണ്.