സുൽത്താൻ ബത്തേരി: നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 73 പരാതികളിൽ നടപടി സ്വീകരിച്ചു. കല്ലൂർ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന അദാലത്തിൽ നേരത്തെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത 23 പരാതികൾക്ക് പുറമെ 50 പരാതികൾ കൂടി നേരിട്ട് സ്വീകരിച്ചു. പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി എന്നിവരാണ് പരാതികൾ കേട്ടത്.

അദാലത്തിൽ അപ്പപ്പോൾ തീർക്കാൻ സാധിച്ച പരാതികളിൽ കളക്ടറും എഡിഎമ്മും പരിഹാരം നിർദേശിക്കുകയും തുടർനടപടികൾ ആവശ്യമുള്ളവ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തശേഷം നടപടിക്കായി കൈമാറുകയും ചെയ്തു. വിവിധ വകുപ്പുകളിലെ ജില്ലാതലതാലൂക്ക്തല ഉദ്യോഗസ്ഥരും ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളും അദാലത്തിൽ എത്തിയിരുന്നു.

പരാതികൾക്ക് സമയബന്ധിതമായ പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. അക്ഷയ, ബാങ്കിംഗ് സേവനങ്ങൾ, നൂൽപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്രീനിംഗ് എന്നിവയും അദാലത്ത് വേദിയിൽ ഒരുക്കിയിരുന്നു.

വന്യമൃഗശല്യം, അങ്കണവാടിക്കായി വിട്ടുകൊടുത്ത ഭൂമിയുടെ രേഖകളിലെ അപാകതകൾ, വീടിനുള്ള അപേക്ഷകൾ, റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറുന്നതിനുള്ള അപേക്ഷ, വീടിനും മറ്റ് കെട്ടിടങ്ങളും ഭീഷണിയാവുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യങ്ങൾ, റോഡ് അറ്റകുറ്റപ്പണി, സ്വയംസന്നദ്ധ പുനരധിവാസം, ഉന്നതികളിലേക്കുള്ള യാത്രാപ്രശ്നങ്ങൾ, മലിനജലം കൃഷിയിടങ്ങളിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ചുള്ള പരാതി, വെള്ളം കയറുന്ന ഭൂമിയിൽ നിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന അപേക്ഷ, ബസ് സർവീസ് വേണമെന്ന ആവശ്യം, ദേശീയപാതയിലെ അപകടകരമായ യാത്ര,

കുടിവെള്ളവും വഴിയും മുടക്കുന്നത് സംബന്ധിച്ച പരാതി, ബാങ്കിൽ നിന്ന് രേഖകൾ തിരികെ കിട്ടാത്തത്, പട്ടയം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ, ആരോഗ്യ ഇൻഷ്വറൻസ് കാർഡിലെ പിഴവ്, ഉപജീവന മാർഗത്തിനായുള്ള അപേക്ഷ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് അദാലത്തിൽ പരിഗണനയ്ക്ക് എത്തിയത്.

ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ അമിതവേഗത സംബന്ധിച്ച് കല്ലൂർ പ്രദേശവാസികൾ നൽകിയ പരാതിയിൽ നടപടി ഉറപ്പാക്കാൻ മോട്ടോർ വാഹനവകുപ്പിന് കളക്ടർ നിർദേശം നൽകി. ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അപകടഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടും നാട്ടുകാർ അദാലത്തിൽ പരാതി നൽകി. ഇവയിലും തുടർ നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്.

നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ.എ. ഉസ്മാൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ അദാലത്തിൽ ആദ്യവസാനം പങ്കെടുത്തു. ഇന്ന് എടവക ഗ്രാമപ്പഞ്ചായത്തിലും ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് നടക്കും. സ്വരാജ് ഹാളിൽ രാവിലെ 10 മുതൽ ഉച്ച വരെയായിരിക്കും അദാലത്ത്.