കൊല്ലം : ഏഴു വർഷം മുമ്പ് ഭാര്യയുമായി ബന്ധം വേർപ്പെടുത്തി തനിച്ചു താമസിക്കുകയായിരുന്ന ടാക്സി ഡ്രൈവറുടെ മൃതദേഹം വീടിനുള്ളിൽ ജീർണിച്ച നിലയിൽ കണ്ടെത്തി.

കുന്നത്തൂർ കാര്യവിള ദീപ്തി നിവാസിൽ ദിലീപിന്‍റെ (49) മൃതദേഹമാണ് ജീർണിച്ച നിലയിൽ കണ്ടെത്തിയത്. കരിന്തോട്ടുവ പാറയിൽ മുക്കിൽ ടാക്സി ഡ്രൈവറായിരുന്ന ദിലീപ് അടുത്തിടെയായി സിനിമാപറമ്പിന് സമീപമുള്ള സ്പെയർപാർട്സ് കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ഉത്രാടദിനത്തിൽ ഇയാളെ പ്രദേശവാസികൾ കണ്ടിരുന്നതായി പറയുന്നു.

കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വീടിന്‍റെ മുൻവാതിൽ പുറത്തു നിന്നും പൂട്ടിയ നിലയിലും അടുക്കള വാതിൽ ചാരിയ നിലയിലുമായിരുന്നു.

പുഴുവരിച്ച നിലയിലായിരുന്നു.അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.