കൊല്ലം: ഓണവിപണിയിൽ കൊല്ലം ജില്ലയിലെ കുടുംബശ്രീക്കാർ താരമായി. ലക്ഷങ്ങളുടെ നേട്ടമാണ് കുടുംബശ്രീക്കാർ ഈ കൊല്ലം നേടിയത്. ഈ വർഷം 2.70 കോടിയാണ് നേടിയത്.
ജില്ലയിൽ 145 കുടുംബശ്രീ ഓണം പ്രദർശന വിപണന മേളകളാണ് കുടുംബശ്രീ സംരംഭകർ നടത്തിയത്. 1.17 കോടിയാണ് ഓണം മേളകളിൽ നിന്ന് കഴിഞ്ഞ വർഷം കുടുംബശ്രീ നേടിയത്.

കരുനാഗപ്പള്ളി, പെരിനാട്, ചാത്തന്നൂർ, കല്ലുവാതുക്കൽ, നിലമേൽ, ചിത്തറ, പവിത്രേശ്വരം, കൊറ്റങ്കര, മയ്യനാട് സിഡിഎസുകളിൽ രാത്രികാലത്തും ഓണം വിപണമേള സജീവമായി.
പ്രാദേശിക മേളകളിൽ ജില്ലയിലെ 6151 സംരംഭകരുടെ പങ്കാളിത്തമുണ്ടായി. നെടുമൺകാവിൽ സംഘടിപ്പിച്ച ജില്ലാതല മേളയിൽ 30ൽ പരം കുടുംബശ്രീ സംരംഭകരാണ് പങ്കെടുത്തത്.

ഇവിടെ 6.15 ലക്ഷം രൂപ നേടാനായി. ആശ്രാമം മൈതാനത്ത് നടന്ന ജില്ലാ പഞ്ചായത്തിന്‍റെ ഫാം ഫെസ്റ്റിലും നബാർഡിന്‍റെ സഹകരണത്തോടെ നടത്തിയ കുടുംബശ്രീ പ്രദർശന വിപണന മേളയിലുംനിന്ന് 8.6 ലക്ഷവും ജില്ലാ പഞ്ചായത്ത് ഫാംഫെസ്റ്റിനോട് ചേർന്നു നടത്തിയ ഭക്ഷ്യ മേളയിലെ ആറു കഫേ യൂണിറ്റുകൾ 2.54 ലക്ഷവും നേടി.

ഓണസദ്യയിലും ഓണം ഗിഫ്റ്റ് ഹാമ്പറിലും ഇത്തവണ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം സ്വന്തമാക്കിയത് ജില്ല കുടുംബശ്രീ മിഷനാണ്. 1060ൽ അധികം ഗിഫ്റ്റ് ഓർ‌ഡറുകളാണ് ജില്ലയിൽ നിന്നുമാത്രം ലഭിച്ചത്.

ഓണസദ്യ ഓർഡറുകൾ വഴി ജില്ലയിലെ തെരഞ്ഞെടുത്ത 65 കുടുംബശ്രീ കഫേ യൂണിറ്റുകൾ 44.50 ലക്ഷം നേടി. 27,278 ഓർഡറുകൾ ആണ് ആകെ ലഭിച്ചത്. 140, 170, 200 രൂപ നിരക്കിലാണ് ഓണസദ്യ ലഭ്യമാക്കിയത്. തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിലെ ഓണം സദ്യ ഓർഡറുകൾക്ക് 50 രൂപ അധികം നിരക്ക് ഏർപ്പെടുത്തിയിരുന്നു. 10 ഓണസദ്യ ഓർഡറുകൾക്ക് താഴെ ബുക്കിംഗ് ലഭ്യമാക്കിയിരുന്നില്ല.

എന്നാൽ ജില്ലയിലെ പല സ്ഥലങ്ങളിലും വൃദ്ധരായ മാതാപിതാക്കൾക്കും അവശത അനുഭവിക്കുന്നവർക്കും വേണ്ടി 10 ൽ താഴെയുള്ള ഓർഡർകളും ജില്ല കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിൽ ഏറ്റെടുത്തു.

ജില്ലയിലെ 66 സിഡിഎസുകൾ വഴി 6,081 ഓണക്കിറ്റുകളാണ് തയാറാക്കിയത്. 38 ലക്ഷം രൂപയുടെ വിറ്റു വരവാണ് ഓണക്കിറ്റിലൂടെ സ്വന്തമാക്കിയത്.