പരവൂർ: ചിറക്കര പഞ്ചായത്ത്‌ അംഗത്തിനെതിരെ ആക്രമണം. ചിറക്കര പഞ്ചായത്തിലെ 16-ാംവാർഡ്‌ അംഗവും ബിജെപി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി യുമായ രതീഷി(ഉണ്ണി)നെയാണ് ഒരു സംഘം ആക്രമിച്ചു പരിക്കേല്പിച്ചത്.

സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ. ഇന്നലെ രാത്രി 10 ഓടെ നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ബൈക്കിൽ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽറോഡിൽ വച്ച് കണ്ട സുഹൃത്തുമായി ബൈക്ക് നിർത്തി സംസാരിച്ചു കൊണ്ട് നിൽക്കെ കാപ്പ ചുമത്തി നാട് കടത്തിയിട്ടുള്ളതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതുൽ(36- മോൻകുട്ടൻ ) യാതൊരു പ്രകോപനവുമില്ലാതെ കമ്പിവടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

നിലവിളി കേട്ട്നാട്ടുകാർ ഓടികൂടിയതോടെ പ്രതി ഓടി രക്ഷപെട്ടു. തുടർന്ന് രതീഷിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും പാരി പ്പള്ളി ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പരവൂർ പോലിസ് കേസെടുത്തു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മോൻകുട്ടൻ. മജീഷ്യൻ അശ്വിൻ പരവൂരിനെ ആക്രമിച്ച കേസിലും ചാത്തന്നൂർ താഴം ആനന്ദ ഗിരി ക്ഷേത്രത്തിന് മുന്നിൽ വച്ച് ബിജെപി പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ദിനേശിനെയും നാട്ടുകാരെയും ആക്രമിച്ച കേസിൽ ജാമ്യത്തിൽ നിൽക്കവേയാണ് വീണ്ടും ജനപ്രതിനിധി കൂടിയായ ബിജെപി പ്രവർത്തകനെ ആക്രമിച്ചത്.