പത്തനംതിട്ട: ജില്ലയില്‍ ആധുനിക സജ്ജീകരണങ്ങളോടെ സ്മാര്‍ട്ടായി 22 വില്ലേജ് ഓഫീസുകള്‍. പൊതുജനസേവനം കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സ്മാര്‍ട്ട് വില്ലേജ് നിര്‍മാണത്തിന് ചെലവഴിച്ചത് 9.56 കോടി രൂപ.

70 വില്ലേജ് ഓഫീസുകളില്‍ 40 എണ്ണത്തിന് ആദ്യഘട്ട ഭരണാനുമതി ലഭിച്ചു. അഞ്ച് ഓഫീസുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കൊടുമണ്‍, തുമ്പമണ്‍, കൂരമ്പാല, ഏനാത്ത്, പള്ളിക്കല്‍, പെരിങ്ങനാട്, കടമ്പനാട്, അങ്ങാടിക്കല്‍, കുളനട, പത്തനംതിട്ട, ഇരവിപേരൂര്‍, കൊല്ലമുള, അയിരൂര്‍, ചെത്തയ്ക്കല്‍, വടശേരിക്കര, ചെറുകോല്‍, എഴുമറ്റൂര്‍, കോട്ടങ്ങല്‍, മൈലപ്ര, തിരുവല്ല, കടപ്ര, കുന്നന്താനം എന്നീ 22 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി.

ചെന്നീര്‍ക്കര, ആറന്മുള, കോന്നി താഴം, കൂടല്‍, നിരണം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണം പുരോഗമിക്കുന്നു. 2020-21, 2021-22 ല്‍ 44 ലക്ഷം രൂപയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിക്ക് അനുവദിച്ചത്. 2022-23ല്‍ 50 ലക്ഷമാക്കി ഉയര്‍ത്തി. സംസ്ഥാന നിര്‍മിതികേന്ദ്രത്തിനും പൊതുമരാമത്ത് വകുപ്പിനുമാണ് നിര്‍മാണച്ചുമതല.

വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം വേഗത്തിലും കൃത്യതയിലും സേവനം ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് രൂപകല്‍പന. വിശാലമായ വരാന്ത, കാത്തിരിപ്പുകേന്ദ്രം, മീറ്റിഗ് ഹാള്‍, റെക്കോഡ് മുറി, ഭക്ഷണ മുറി, കുടിവെള്ളം, ആധുനിക രീതിയിലുള്ള ശുചിമുറി, ഭിന്നശേഷിക്കാര്‍ക്ക് റാമ്പ് തുടങ്ങി എല്ലാവിധ സൗകര്യവും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലുണ്ട്. സംസ്ഥാനത്ത് ഇതുവരെ 600 വില്ലേജുകള്‍ സ്മാര്‍ട്ട് ആയി. 830 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്നതിന് ഭരണാനുമതി ലഭിച്ചു.

വില്ലേജ്, താലൂക്ക് ഓഫീസുകളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, തരംമാറ്റം, പോക്കുവരവ്, തണ്ടപ്പേര്‍ പകര്‍പ്പ് തുടങ്ങി 23 തരം സേവനം റവന്യു വകുപ്പ് ഓണ്‍ലൈനായി നല്‍കുന്നുണ്ട്.

റവന്യു ഇ-പേയ്‌മെന്‍റ് മുഖേന ഉപഭോക്താക്കള്‍ക്ക് വിവിധ സര്‍ക്കാര്‍ ഫീസ്, നികുതികള്‍ എന്നിവ ഓണ്‍ലൈനായി അടയ്ക്കാം. ഇ-ഡിസ്ട്രിക്റ്റ് ഡിജിറ്റല്‍ സേവന പ്ലാറ്റ്ഫോമിലൂടെ വിവിധ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ലഭ്യം.

റവന്യൂ റിക്കവറി പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കുടിശികയായ വരുമാനങ്ങള്‍ ഈടാക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിയമാനുസൃത നടപടി കൈക്കൊള്ളുന്നതിനും കഴിയും. ഭൂമിയുമായി ബന്ധപ്പെട്ട വിവരം പരിശോധിക്കാന്‍ എന്‍റെ ഭൂമി പോർട്ടലും സജ്ജമാണ്.