തിരുവല്ല: നിയോജക മണ്ഡലത്തിലെ കുന്നന്താനം – കവിയൂർ, തിരുമാലിട ക്ഷേത്രം - കാവനാൽകടവ്, പാലത്തിങ്കൽ - ഈട്ടിക്കൽപ്പടി എന്നീ റോഡുകൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നതനിലവാരത്തിൽ നിർമിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി മാത്യു ടി. തോമസ് എംഎൽഎ അറിയിച്ചു.

കവിയൂർ, കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡുകൾക്കാണ് 20.8 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുള്ളത്.

തിരുവല്ല നിയോജകമണ്ഡലത്തിലെ മല്ലപ്പള്ളി, പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലായി റീബിൽഡ് കേരള പദ്ധതി പ്രകാരം ആറു റോഡുകളുടെ പുനരുദ്ധാരണത്തിനായി 102.89 കോടി സംസ്ഥാന സർക്കാർ 2020 ൽ അനുവദിച്ചിരുന്നു.

റോഡുകളുടെ നിർമാണം പൂർത്തിയായതിനു ശേഷം ബാക്കി വന്ന തുക നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിർമാണത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്ക് എംഎ നിവേദനം നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റ് അടിസ്ഥാനമാക്കിയാണ് പ്രവൃത്തികൾക്കു മന്ത്രിസഭ അംഗീകാരം നൽകിയത്.