കോഴഞ്ചേരി: വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ ദമ്പതികൾ പമ്പാനദിയിൽ ഒഴുക്കിൽ പെട്ടു. ഭർത്താവ് മുങ്ങി മരിച്ചു. കായംകുളം കൃഷ്ണപുരം ചേരാവള്ളി കണ്ണങ്കര വീട്ടിൽ ഭാസ്കരൻ പിള്ളയുടെ മകൻ വിഷ്ണു (42) ആണ് മുങ്ങി മരിച്ചത്.

മാലക്കര പള്ളിയോടത്തിന് ഇന്നലെ നടത്തിയ വള്ളസദ്യ വഴിപാടിൽ പങ്കെടുക്കാനെത്തിയ കായംകുളം സ്വദേശികളായ ദമ്പതികളും ബന്ധുക്കളും വള്ളസദ്യയിൽ പങ്കെടുത്ത ശേഷം മാലക്കര പള്ളിയോടക്കടവിൽ കുളിക്കാനിറങ്ങിയതിനിടയിലാണ് അപകടമുണ്ടായത്.

ഒപ്പമുണ്ടായിരുന്ന ബന്ധുവായ കുട്ടി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിച്ച വിഷ്ണുവിന്‍റെ ഭാര്യ രേഖ ഒഴുക്കിൽപ്പെട്ടു . ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ വിഷ്ണുവും ഒഴുക്കിൽപെടുകയായിരുന്നു. 20 മീറ്ററോളം ഒഴുകിപ്പോയ രേഖയെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും വിഷ്ണു മുങ്ങിത്താഴുകയായിരുന്നുവെന്ന് പറയുന്നു. പത്തനംതിട്ട ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമും ഫയർ ആൻഡ് റസ്ക്യൂ ടീമും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനൊടുവിൽ വൈകുന്നേരം 6.30 ഓടെ മൃതദേഹം കണ്ടെടുത്തു.

വിഷ്ണു ഒഴുക്കിൽപ്പെട്ടിടത്ത് അഗാധമായ കുഴിയും അടിയൊഴുക്കുമുണ്ടായിരുന്നതായി രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ആറന്മുള പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

മരിച്ച വിഷ്ണു പൊതുമരാമത്ത് വകുപ്പിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിൽ ഉദ്യോഗസ്ഥനാണ്. ഭാര്യ രേഖ കായംകുളം സെന്‍റ് മേരീസ് സ്കൂളിലെ ജീവനക്കാരിയാണ്.