ഇരിങ്ങാലക്കുട: കരുവന്നൂർപുഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇല്ലിക്കൽ, കൊറ്റംകോട് റെഗുലേറ്ററുകളുടെ ഷട്ടറുകൾ തുറന്നു. ആറുവീതം ഷട്ടറുകളാണ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയത്. കരുവന്നൂർപുഴയുടെ തീരത്തും കാറളം പഞ്ചായത്തിലെ താഴ്ന്നപ്രദേശങ്ങളിലും വെള്ളം കയറാനുള്ള സാധ്യത മുന്നിൽകണ്ടാണു ഷട്ടറുകൾ ഉയർത്തിയത്.

വരുംദിവസങ്ങളിൽ മുഴുവൻ ഷട്ടറുകളും തുറക്കും. പുഴയിലെ ഒഴുക്ക് വർധിച്ചതോടെ കിഴുപ്പിള്ളിക്കര മുനയത്ത് പുഴയ്ക്കുകുറുകെ നിർമിച്ചിരുന്ന താൽക്കാലിക ബണ്ട് തകർന്നു. ഒഴുക്ക് ശക്തമായതോടെ പുഴയുടെ പടിഞ്ഞാറേക്കര വൻതോതിൽ ഇടിഞ്ഞു. കിഴക്കേകരയോടുചേർന്ന ബണ്ടിന്‍റെ കുറച്ചുഭാഗം ജലസേചനവകുപ്പ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തുറന്ന് ഒഴുക്ക് നിയന്ത്രിച്ചിട്ടുണ്ട്.