വടക്കാഞ്ചേരി: നഗരസഭയിൽ വൻ അഴിമതി നടന്നതായുള്ള ഓഡിറ്റ് റിപ്പോർട്ടിനെത്തുടർന്ന് പ്രതിഷേധസമരങ്ങൾ സംഘടിപ്പിക്കാൻ കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി തീരുമാനം. ബില്ലുകളും വൗച്ചറുകളും ഇല്ലാതെയും മുൻകൂർ അഡ്വാൻസുകൾ നൽകിയും ക്രമവിരുദ്ധമായി ചെലവുകൾ നടത്തി ഏഴു കോടി രൂപയുടെ ക്രമക്കേടുകൾ നടന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലർമാർ അടിയന്തര കൗണ്‍സിലിനു നോട്ടീസ് നൽകും.

കരുവന്നൂർ കേസിൽ പ്രതിചേർക്കപ്പെട്ട കൗണ്‍സിലർ മധു അന്പലപുരം രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കാൻ നഗരസഭാ സെക്രട്ടറി തയാറാവണമെന്നും കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് എസ്.എ.എ. ആസാദിന്‍റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പി.ജി. ജയദീപ്, വടക്കാഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് എം.എച്ച്. ഷാനവാസ്, കൗണ്‍സിലർമാരായ കെ.ടി. ജോ യ്, പി.എൻ. വൈശാഖ്, സന്ധ്യ കൊടയ്ക്കാടത്ത്, ബുഷറ റഷീദ്, ജോയൽ മഞ്ഞില, കെ.എൻ. പ്രകാശൻ, ഉദയബാലൻ, നബീസ നാസറലി, ജിജി സാംസണ്‍, നിജി ബാബു എന്നിവർ പങ്കെടുത്തു.