വാടാനപ്പള്ളി: പാമ്പിന്‍റെ കടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. ഇടശേരി സിഎസ്എം സ്കൂളിനു കിഴക്ക് പുളിയംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന തച്ചാട് നന്ദുവിന്‍റെ മൂത്ത മകൾ അനാമിക (ആറ്) ആണ് മരിച്ചത്. പത്താംകല്ല് സിഎംഎസ് യുപി സ്കൂളിലെ വിദ്യാർഥിയാണ്.

ബുധനാഴ്ച പ്രയാസങ്ങൾ നേരിട്ടതോടെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നേടിയിരുന്നു. ഭേദമായതോടെ വീട്ടിൽ കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ ക്ഷീണിതയായതോടെ ചാവക്കാട് ആശുപത്രിയിലേക്ക് വീണ്ടും കൊണ്ടുപോയി. നിലമോശമായതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആശുപത്രി അധികൃതർ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് അണലി പാമ്പിന്‍റെ വിഷം ശരീരത്തിനുള്ളിൽ കയറിയതായി തെളിഞ്ഞത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വൃക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടി വ്യാഴാഴ്ച രാത്രി മരിക്കുകയായിരുന്നു.

വീട്ടിലോ വീട്ടിനു മുറ്റത്തോ വച്ച് പാമ്പ് കടിച്ചതാകാമെന്നാണ് നിഗമനം. പാമ്പു കടിച്ചത് കുട്ടിയോ വീട്ടുകാരോ അറിയാതിരുന്നതാണ് ചികിത്സ വൈകാൻ കാരണമായത്. അതേസമയം കാലിലോ ശരീരത്തിന്‍റെ മറ്റെവിടെയോ പാമ്പു കടിച്ച ലക്ഷണമൊന്നും കാണാൻ കഴിഞ്ഞില്ല. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: ശ്രിഗ, അദ്വിത്.