കൽപ്പറ്റ: മണ്ണുമാന്തി യന്ത്രങ്ങൾ, ടിപ്പർ വാടക സംസ്ഥാനത്ത് വർധിപ്പിക്കുന്നു. ജെസിബി, ബുൾ, കാറ്റ് എൽ ആൻഡ് ടി മണിക്കൂറിന് 1600 രൂപ, ക്വാറി-1,800, 2ഡിഎക്സ്-1,400, ബ്രേക്കർ-2,600, ഹിറ്റാച്ചി 20,30,25-1,300, ഹിറ്റാച്ചി 30, 35-1,400, ബ്രേക്കർ-2,000, ഹിറ്റാച്ചി-70 മുതൽ 85 വരെ-1,800, ബ്രേക്കർ-2,800, ഹിറ്റാച്ചി 110, 120-2,000, ബ്രേക്കർ-3,200, ഹിറ്റാച്ചി 140, 145-2,300, ബ്രേക്കർ-3,200, ഹിറ്റാച്ചി 210, 125-2,800, ബ്രേക്കർ-3,800 രൂപ, ടിപ്പർ ദിവസം 100 അടി -5,500 രൂപ, 150 അടി 8,000 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ഇത് ഈ മാസം 10 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കണ്‍സ്ട്രക്ഷൻ എക്യുപ്മെന്‍റ്സ് ഓണേഴ്സ് അസോസിയേഷൻ(സിഇഒഎ) ജില്ലാ പ്രസിഡന്‍റ് യു. ബാലൻ, സെക്രട്ടറി നാസർ മലനാട്, ട്രഷറർ പി.എസ്. പ്രിയേഷ്, രക്ഷാധികാരി സി. അക്ബർ, ഇ.പി. നൗഷാദ് മുട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശരാശരി 20 ശതമാനമാണ് വർധന. 2019ലാണ് ഏറ്റവും ഒടുവിൽ വാടക വർധിപ്പിച്ചത്. യന്ത്രങ്ങളുടെയും ഡീസലിന്‍റെയും വില, ഓപ്പറേറ്റർമാരുടെ വേതനം എന്നിവ ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് വാടക വർധിപ്പിക്കുന്നത്. ഓപ്പറേറ്റർമാരുടെ വേതനത്തിൽ 20 ശതമാനം വർധന ബാധകമാക്കും. സീസണുകളിൽ ഇതര സംസ്ഥാനങ്ങളിൽനിന്നു ഇടനിലക്കാർ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിക്കുന്നത് സംസ്ഥാനത്ത് വാഹന ഉടമകൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

കർണാടകയിലും തമിഴ്നാട്ടിലും കാർഷിക ആവശ്യത്തിന് സബ്സിഡി നിരക്കിൽ ലഭിക്കുന്ന വാഹനങ്ങളാണ് സീസണിൽ സംസ്ഥാനത്ത് കൊണ്ടുവന്നു നിരക്ക് കുറച്ച് പ്രവർത്തിപ്പിക്കുന്നത്. ഇക്കാര്യം അസോസിയേഷൻ സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരും. നിയമ നടപടി സ്വീകരിക്കും. മേപ്പാടി പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടിയതിനെത്തുടർന്ന് മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ 18 ദിവസം ചെറുതും വലുതുമടക്കം 40 വാഹനങ്ങൾ അസോസിയേഷൻ സൗജന്യ സേവനത്തിന് ലഭ്യമാക്കിയിരുന്നതായി ഭാരവാഹികൾ പറഞ്ഞു.