ഇരിട്ടി: കേളൻപീടികയിൽ ഭർതൃമതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോളിത്തട്ട് ആനകുഴി യിലെ കുഴിവിള വീട്ടിൽ ജിനീഷിന്‍റെ ഭാര്യ സ്‌നേഹ (25 ) ആണ് മരിച്ചത്. കേളൻപീടികയിലുള്ള സ്വന്തം വീടിന്‍റെ അടുക്കളയിലാണ് സ്നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5.30 നും ആറിനും ഇടയിലാണ് സംഭവം.

സ്നേഹ എഴുതിയ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് കാരണം ഭർത്താവും ഭർതൃ ബന്ധുക്കളുമാണെന്നാണ് കുറിപ്പിലുള്ളത്. സ്‌നേഹയുടെ ആത്മഹത്യ ഗാർഹിക പീഡനമാണെന്ന രീതിയിൽ സ്‌നേഹയുടെ ബന്ധുക്കളുടെ വോയിസ് ക്ലിപ്പുകൾ അടക്കം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അഞ്ചുവർഷം മുന്പ് വിവാഹിതരായ സ്‌നേഹയ്ക്കും ജിനീഷിനും മൂന്ന് വയസുള്ള ഒരു ആൺകുട്ടി യുണ്ട്. ദന്പതികൾ തമ്മിൽ നിരന്തരപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സ്നേഹയുടെ ബന്ധുക്കൾ പറയുന്നു. ഇതു സംബന്ധിച്ച് നിരവധി തവണ ഉളിക്കൽ പോലീസിൽ പരാതി നല്കിയിരുന്നു.