മട്ടന്നൂർ: കർണാടക വനമേഖലയിലും മലയോരത്തെയും കനത്ത മഴയെ തുടർന്ന് പുഴകളിലും റിസർവോയറിലും വെള്ളം നിറഞ്ഞതിനെ തുടർന്ന് അടിയന്തര സാഹചര്യത്തിൽ മുന്നറിയിപ്പില്ലാതെ പഴശി അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തി. ഇന്നലെ വൈകുന്നേരമാണ് ഷട്ടറുകൾ ഉയർത്തിയത്. ഇതേതുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

കൊട്ടാരം-പെരിയത്തിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. നിരവധി കന്നുകാലികൾ ഒഴുക്കിൽപ്പെട്ടു. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ ഉയർത്തിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ പഴശി ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു. നാട്ടുകാരും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ ജലനിരപ്പ് നിയന്ത്രിക്കാൻ മഴയുടെ ശക്തി കുറയുന്നതുവരെ ഷട്ടറുകൾ ഉയർത്തിയിടാൻ ധാരണയായി. മഴക്കാലം ആരംഭിച്ചതോടെ ഷട്ടറുകൾ ചെറിയ തോതിൽ ഉയർത്തിട്ടിരുന്നു. ഇതാണ് ഇന്നലെ കൂടുതലായി ഉയർത്തിയത്.

വളപട്ടണം പുഴയോരത്തുള്ളവർജാഗ്രത പാലിക്കണം

പഴശി അണക്കെട്ടിന്‍റെ ഷട്ടറുകൾ ഇനിയും ഏത് സമയത്തും ഉയർത്തേണ്ടി വരുമെന്നതിനാൽ വളപട്ടണം പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് പഴശി ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.