രാജപുരം: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പരസ്പര സഹായമെന്ന നിലയിൽ പോലീസിന്‍റെ നീക്കങ്ങൾ നിരീക്ഷിച്ച് അപ്പപ്പോൾ അറിയിക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പ്. കഴിഞ്ഞദിവസം കോളിച്ചാലിൽ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട ആളിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് അതിൽ ഫാമിലി എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പോലീസ് സ്റ്റേഷനും വാഹനങ്ങൾക്കും പ്രത്യേക കോഡുകൾ നല്കി പോലീസിന്‍റെ നീക്കങ്ങളുടെ വിവരങ്ങൾ ഷെയർ ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. പോലീസിന്‍റെ നീക്കങ്ങൾ ഗ്രൂപ്പിലെ ഏതെങ്കിലും അംഗത്തിന്‍റെ ശ്രദ്ധയിൽപെട്ടാൽ ഉടനടി രഹസ്യ കോഡുകൾ ഉപയോഗിച്ച് ആ വിവരം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് മറ്റംഗങ്ങളെ അറിയിക്കുകയാണ് രീതി.

80 അംഗങ്ങളാണ് ഗ്രൂപ്പിൽ ഉള്ളത്. ഇതിൽ ഗ്രൂപ്പ് അഡ്‌മിൻമാരായ അപ്പു റിഷി, ഷെട്ടി, വൈശാഖ്, സുജി എന്നിവർക്കും ഗ്രൂപ്പിൽ കഴിഞ്ഞദിവസം പോലീസിന്‍റെ നീക്കങ്ങളെക്കുറിച്ച് വോയിസ് മെസേജുകൾ ഇട്ട മറ്റ് 16 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മദ്യ, ലഹരിമരുന്ന് കടത്തും ഓൺലൈൻ ലോട്ടറിയുമടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം.

ഇതിൽ ചിലർക്കെതിരെ നേരത്തേ രാജപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ഗ്രൂപ്പ് അഡ്‌മിൻമാരെ കസ്റ്റഡിയിൽ എടുക്കുന്നതിനായി പോലീസ് വീടുകളിലെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. രാജപുരം എസ്എച്ച്ഒ പി.രാജേഷ്, പ്രിൻസിപ്പൽ എസ്ഐ പ്രദീപ് കുമാർ, എഎസ്ഐ ഓമനക്കുട്ടൻ, സതീഷ് കുമാർ, വിജിത്ത്, മനു, സജിത്ത് എന്നിവരടങ്ങിയ സംഘത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.