പൂളക്കുറ്റി: മൂന്നുവർഷം മുന്പ് ഉരുൾപൊട്ടലുണ്ടായി വൻ നാശനഷ്ടങ്ങൾ സംഭവിച്ച പൂളക്കുറ്റി, വെള്ളറ, ഇരുപത്തിയഞ്ചാം മൈൽ, കുണ്ടല ചാപ്പ എന്നിവിടങ്ങളിൽ ജനകീയ പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മഴമാപിനികൾ സ്ഥാപിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ മഴയുടെ അളവു രേഖപ്പെടുത്തി ജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ നൽകുന്നതിന്‍റെ ഭാഗമായാണ് മഴമാപിനികൾ സ്ഥാപിച്ചത്.

ഹ്യൂം സെന്‍റർ ഫോർ ഇക്കോളജി ‌ആൻഡ് വൈൽഡ് ലൈഫുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് മഴമാപിനികൾ സ്ഥാപിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി നിർദേശിച്ചിട്ടും പഞ്ചായത്തധികൃതർ നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ജനകീയ പ്രകൃതി സംരക്ഷണ സമിതി മഴമാപിനികൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്. പ്രസിഡന്‍റ് രാജു ജോസഫ്, ബിനു മണ്ണാർതോട്ടം, സണ്ണി കിഴക്കേക്കര, ബാബു വെള്ളറ, സുജിഷ് പയ്യാനി മണ്ഡപത്തിൽ എന്നിവർ നേതൃത്വം നൽകി.