എടക്കാട്: കുറ്റിക്കകം മുനമ്പിലെ എരിഞ്ഞിക്കൽ അമ്പലം, അയ്യാറകത്ത് പാലം പ്രദേശത്ത് മൂന്നുപേർക്കു പേപ്പട്ടിയുടെ കടിയേറ്റു. ഇന്നലെ ഉച്ചയോടെ രണ്ട് സ്ത്രീകളെ വീട്ടുമുറ്റത്ത് നിന്നും മറ്റൊരാളെ വഴിയിൽ നിന്നുമാണ് ആക്രമിച്ചത്. കാലിനും കൈക്കും കടിയേറ്റ കുറ്റിക്കകം മുനമ്പ് സ്വദേശികളായ സി.പി. നിവാസിൽ പ്രീജ (55), തറമ്മൽ ശാന്താലയത്തിൽ എം. ശൈലജ (52), ചെമ്പിലോടൻ ഹൗസിൽ സി. അനിൽകുമാർ (55) എന്നിവരെ തലശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടുദിവസം മുമ്പ് ഏഴരയിലും കിഴുന്നപ്പാറയിലും കുറുനരിയുടെ കടിയേറ്റ് നാലുപേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ കൈവിരലും നഷ്ടപ്പെട്ടിരുന്നു. നിരന്തരം കുറുനരിയുടെയും തെരുവുനായ്ക്കളുടെയും ആക്രമണം നടക്കുന്നതിൽ കുറ്റിക്കകം, കിഴുന്ന നിവാസികൾ ഭീതിയിലാണ്.