കണ്ണൂർ: കോർപറേഷൻ പരിധിയിൽ കഴിഞ്ഞദിവസം തെരുവുനായ നിരവധി ആളുകളെ കടിച്ചത് സംബന്ധിച്ച വിഷയത്തിൽ സിപിഎമ്മിന്‍റെ നിലപാട് നിഷേധാത്മകവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ. വിഷയം ഉണ്ടായ ഉടൻ തന്നെ കോർപറേഷൻ സത്വര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, കൗൺസിൽ യോഗവും സർവകക്ഷിയോഗവും അലങ്കോലമാക്കുകയും ബഹിഷ്കരിക്കുകയും ചെയ്തതിലൂടെ സിപിഎമ്മിന് നാടിനോടും ജനങ്ങളോടും ഒരു പ്രതിബദ്ധതയും ഇല്ല എന്നാണ് മനസിലാക്കുന്നത്.

സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്ന രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ അവരുടെ അഭിപ്രായം പറയുന്നത് സ്വാഭാവികമാണ്. എല്ലാവരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് പൊതു തീരുമാനത്തിൽ എത്തുന്നത്. പ്രതിനിധികൾ അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ യോഗം ബഹിഷ്കരിച്ചു പോകുന്നത് പ്രശ്നം ഒരിക്കലും പരിഹരിക്കരുതെന്ന് ആഗ്രഹിക്കുന്നതിലാണ്.

തെരുവുനായ്ക്കളുടെ വിഷയം കണ്ണൂർ കോർപറേഷനിൽ മാത്രമുള്ള വിഷയമല്ല. സിപിഎം ഭരിക്കുന്ന എത്ര തദ്ദേശ സ്ഥാപനങ്ങളിൽ സർക്കാർ നിർദേശപ്രകാരം ഷെൽട്ടർ ഹോമുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് കോർപറേഷനെ കുറ്റം പറയുന്ന സിപിഎം നേതാക്കൾ മറുപടി പറയണം. സിപിഎം എത്രയൊക്കെ അലങ്കോലമാക്കാൻ ശ്രമിച്ചാലും ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾക്കെതിരേ നിയമം അനുശാസിക്കുന്ന രീതിയിലുള്ള നടപടികളുമായി കോർപറേഷൻ മുന്നോട്ട് പോകുമെന്നും മേയർ പ്രസ്താവനയിൽ പറഞ്ഞു.