കണ്ണൂർ: കായലോട് പറന്പായിയിൽ റസീന മൻസിലിൽ റസീന ആത്മഹത്യ ചെയ്യാൻ കാരണമായത് സദാചാര ഗുണ്ടായിസമെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ്. മകളുടെ മരണത്തിൽ പോലീസ് അറസ്റ്റിലായവർ നിരപരാധികളാണെന്ന റസീനയുടെ മാതാവ് ഫാത്തിമ പറഞ്ഞതിനു പിന്നാലെയാണ് സിറ്റി പോലീസ് കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കിയത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു. ഇതിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.

സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെയാണ് ഒരു സംഘം ഇരുവർക്കുമെതിരെ ഭീഷണി മുഴക്കിയത്. ഇരുവരുടെയും കൈകളിൽനിന്ന് മൊബൈൽ ഫോൺ ഈ സംഘം തട്ടിയെടുക്കുകയും ചെയ്തു. ഈ ഫോണുകൾ അറസ്റ്റിലായവരിൽനിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ ഒരാൾ മരിച്ച റസീനയുടെ ബന്ധുകൂടിയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. യുവതിയുടെ സുഹൃത്തായ യുവാവ് കേസിൽ പ്രതിയല്ലെന്നും ഇയാളെ കണ്ടെത്താനായിട്ടില്ലെന്നും സിറ്റി കമ്മീഷണർ നിധിൻ രാജ് പറഞ്ഞു.