ചപ്പാരപ്പടവ്: ചപ്പാരപ്പടവ്-ചാണോക്കുണ്ട് റോഡിൽ ചപ്പാരപ്പടവിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലെ റോഡിൽ രൂപപ്പെട്ട കുഴികൾ അപകടക്കെണിയാകുന്നു.

ഏറെ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കാട്ടാമ്പള്ളി-ചപ്പാരപ്പടവ്-ചാണോക്കുണ്ട്-തടിക്കടവ് റോഡ് ബിറ്റുമിനസ് മെക്കാഡം രീതിയൽ ടാറിംഗ് നടത്തിയത്.

പണി നടക്കുമ്പോൾ നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിരവധി പരാതികളും ഉയർന്നിരുന്നു. രണ്ടുവർഷം മുമ്പാണ് ടാറിംഗ് കഴിഞ്ഞത്. ചപ്പാരപ്പടവ് സ്വകാര്യ ആശുപത്രിയുടെ മുന്നിലെ റോഡിൽ വലിയ കുഴികളാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.

ഇവിടെ വാഹനങ്ങൾ വേഗതയിൽ വരുമ്പോൾ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവായിട്ടുണ്ട്. റോഡ് അപകടസ്ഥിതി ഒഴിവാക്കി യാത്രാ യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.