ഇരിട്ടി അമല ആശുപത്രിയിൽ സമ്പൂർണ ഹൃദ്രോഗ വിഭാഗം പ്രവർത്തനം ആരംഭിച്ചു
1568467
Thursday, June 19, 2025 12:59 AM IST
ഇരിട്ടി: ഇരിട്ടി അമല മൾട്ടി സ്പെഷ്യാലിറ്റി ആശുപ്രതിയിൽ സമ്പൂർണ ഹൃദ്രോഗ വിഭാഗം പ്രവർത്തനമാരംഭിച്ചു. ആധുനിക സംവിധാനങ്ങളോടു കൂടിയ അസുരിയൻ കാത്ത് ലാബ് യൂണിറ്റാണ് ആശുപത്രിയിൽ സജ്ജമാക്കിയത്. നിലവിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ ഹൃദയസബന്ധമായ എല്ലാ സേവനങ്ങളും ആശുപത്രിയിൽ നടത്തുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാത്ത് ലാബിനൊപ്പം സിടി സ്കാൻ, എക്കോ, ഇസിജി, ടിഎംടി, ഐസിഡി, അടിയന്തര രക്തപരിശോധന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
എമർജൻസി മെഡിസിൻ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. അമല കാർഡിയാക് സെന്ററിൽ ഇരുപതോളം ഹെൽത്ത് ഇൻഷ്വറൻസ് കമ്പനികളുടെ സേവനവും ലഭിക്കും.
അമല ആശുപത്രിയിൽ മലയോര മേഖലയിൽ ആദ്യത്തെ ഹൃദ്രോഹ ചികിത്സാ സംവിധാനം സജ്ജമായതോടെ 40 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് ഹൃദ്രോഗ ചികിത്സാ സേവനം വേഗത്തിൽ ലഭ്യമാകും. ഹൃദയാഘാതം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളിൽ 'ഗോൾഡൻ അവർ' എന്നറിയപ്പെടുന്ന ഒരു മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യമാണ് അമലയിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് ആശുപത്രി ചെയർമാൻ അഡ്വ. മാത്യു കുന്നപ്പള്ളി, മെഡിക്കൽ സൂപ്രണ്ട് ഡോ. വി.കെ. ബാബു, ഇന്റർവെൻഷൻ കാർഡിയോളജിസ്റ്റ് ഡോ. ആൻജോസ് പി. തങ്കച്ചൻ, ഡയറക്ടർമാരായ ഡോ. അന്നമ്മ മാത്യു, ഡോ. അമല മാത്യു എന്നിവർ പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ24 മണിക്കൂറും പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കും പ്രവർത്തനം ആരംഭിക്കും. ഒരു വർഷത്തിനുള്ളതിൽ അമല ഹോസ്പിറ്റലിലെ മലയോര മേഖലയിലെ സമ്പൂർണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി മാറ്റുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.