കണ്ണൂർ: പട്ടാപ്പകൽ തെരുവുനായയുടെ പരാക്രമം കണ്ണൂർ നഗര ത്തെ പരിഭ്രാന്തിയിലാക്കി. കടിയേറ്റ 56 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നീർക്കടവ് സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി അവനീത് (16), ഫോർട്ട് റോഡ് ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരൻ കൂത്തുപറമ്പിലെ സിബിൻ (32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുൾ നാസർ(63), കൂത്തുപറന്പ് സ്വദേശികളായ മനോഹരൻ (66), കോട്ടായി സഹദേവൻ (61), പി. അയൂബ് (54), തളിപ്പറമ്പ് സ്വദേശികളായ ഗണേഷ് കുമാർ( 55 ), പി.വി. ധനേഷ്കുമാർ (50), എം.ഐ. അഞ്ജന (26), കാങ്കോലിലെ വിജിത്ത് ( 33), വാരം സ്വദേശി സുഷിൽ (30), തമിഴ്നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ്(35), മുണ്ടേരിയിലെ റാഷിദ (22) ,അഞ്ചരക്കണ്ടിയിലെ റജിൽ (19), എസ്ബിഐ ജീവനക്കാരൻ രജീഷ് (39), എറണാകുളം സ്വദേശി രവികുമാർ (40), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാർ (60), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രൻ (71), കടമ്പൂരിലെ അശോകൻ (60), നായാട്ടുപാറയിലെ സീന (52), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു വാത്യാട്ട് (65), കാഞ്ഞങ്ങാട്ടെ നന്ദന (21 ), മണിക്കടവിലെ ജിനോ (46), കക്കാട് സ്വദേശിനി വി. ഫാത്തിമ റിയ (18), മൂന്നുനിരത്ത് സ്വദേശികളായ കെ.എം.സിബിൻ (32), പി.ജസീല (35), കുറ്റ്യാടിയിലെ വി.പി. രജീഷ് (39), വടകരയിലെ തേജ രാജീവൻ (20), പാലക്കാട്ടെ ജിഷ്ണു നാഗൻ (25), ഏച്ചൂരെ എം. ആരോൺ ഷാജി (16), മാട്ടൂലിലെ എം.വി.കെ.കരീം (65), കണ്ണൂർ സിറ്റിയിലെ കെ.സമീൽ (38), കോളയാട്ടെ ജിബിൻ കുമാർ (26), വേങ്ങാട്ടെ മുഹമ്മദ് (20), മാച്ചേരിയിലെ ആയിഷ (30), ഷഫീഖ് (43), ബർണശേരിയിലെ മണി (65), പയ്യാവൂരിലെ അനൂപ് (33) തുടങ്ങിയവർക്കാണ് കടിയേറ്റത്.

അക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നല്കണം: മേയർ

കണ്ണൂർ: പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ മേയറും സംഘവും സന്ദർശിച്ചു. ജനങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത സർക്കാരിന്‍റെ നയമാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കുന്നതെന്നും അക്രമകാരികളായ നായകളെ കൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണമെന്നും മേയർ പറഞ്ഞു.

കോർപറേഷന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എബിസി പദ്ധതിക്കായി തുക കൈമാറുകയും ആയത് പ്രകാരം വന്ധ്യംകരണവും വാക്സിനേഷൻ പ്രവൃത്തികളും തുടർന്ന് വരികയും ചെയ്യുന്നുണ്ട്. അക്രമ കാരിയായ നായയെ പിടികൂടി നിരീക്ഷണത്തിൽ വയ്ക്കുന്നതിനുള്ള സജ്ജീകരണവും കോർപറേഷൻ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ കൗൺസിലർ മാരായ കെ.പി അബ്ദുൾ റസാഖ്, പി.വി. ജയസൂര്യൻ, കെ.പി. സാബിറ എന്നിവരും മേയർക്കൊപ്പം ഉണ്ടായിരുന്നു.